ചിറ്റയം ഗോപകുമാര്‍ കൊട്ടാരക്കര എംഎല്‍എയാണോ? പദ്ധതി അടിച്ചു മാറ്റിയപ്പോള്‍ കുളക്കട കുളനടയായത് അറിഞ്ഞില്ലേ എന്നും സോഷ്യല്‍ മീഡിയ

18 second read

അടൂര്‍: അയല്‍മണ്ഡലത്തിലെ എംഎല്‍എയുടെ വികസനം കൂടി അടൂര്‍ എംഎല്‍എ സ്വന്തം പേരിലാക്കിയെന്ന ആക്ഷേപവുമായി സോഷ്യല്‍ മീഡിയ. വികസനം അടിച്ചു മാറ്റുന്നതിനിടയില്‍ പാലത്തിന്റെ പേര് തെറ്റിപ്പോവുകയും ചെയ്തു. അടൂര്‍-കൊട്ടാരക്കര മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന മണ്ണടി-കുളക്കട-ചെട്ടിയാരഴികത്ത് പാലത്തിന് ഫണ്ട് വിനിയോഗിച്ചത് കൊട്ടാരക്കര എംഎല്‍എ ഐഷാ പോറ്റിയാണ്. ചിറ്റയം ഗോപകുമാര്‍ എംഎല്‍എ തന്റെ വികസന സപ്ലിമെന്റുകളിലും പോസ്റ്ററുകളിലും സോഷ്യല്‍ മീഡിയ പ്രചാരണത്തിലുമെല്ലാം പാലം തന്റെ നേട്ടമായി ആഘോഷിക്കുകയാണ്. അതിനിടെയാണ് കുളക്കട എന്ന പേരിന് പകരം കുളനട എന്നായിപ്പോയത്. അടിച്ചു മാറ്റാനുള്ള തിരക്കിനിടയില്‍ പാലത്തിന്റെ പേര് മാറിയത് അറിഞ്ഞില്ലേ? എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്.

കുളനട ആറന്മുള നിയോജകമണ്ഡലത്തിലല്ലേ? ഈ പാലം നിര്‍മിക്കുന്ന സ്ഥലം അങ്ങ് കണ്ടിട്ടുണ്ടോ? ആയിഷാ പോറ്റി എംഎല്‍എയുടെ വികസന ഫണ്ട് 20 കോടി സ്വന്തം പേരില്‍ ചേര്‍ത്ത അങ്ങ് പുലിയല്ല, പുപ്പുലി ആണ് എന്നിങ്ങനെ പോകുന്നു പരിഹാസം. ആയിഷാ പോറ്റിയാണോ ചിറ്റയം ഗോപകുമാറാണോ കൊട്ടാരക്കര എംഎല്‍എ എന്ന ചോദ്യവും ഉയരുന്നു. എന്തായാലും എംഎല്‍എയുടെ അക്കിടി ആഘോഷമാക്കുകയാണ് സോഷ്യല്‍ മീഡിയ.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

വിവിധ സമുദായ സംഘടനകളുടെ പിന്തുണ കോന്നിയില്‍ കെ. സുരേന്ദ്രന്‌

കോന്നി: തെരഞ്ഞെടുപ്പിന് ഏതാനും മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേ പ്രബല സമുദായ സംഘടനകള്…