ശ് ശ് ആ 4000 കോടിയുടെ വികസനം എവിടെ? മുഖ്യമന്ത്രി വന്നിട്ട് അതൊന്നും പറഞ്ഞു കേട്ടില്ലല്ലോ? ചിറ്റയം ഗോപകുമാറിനെ പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ

16 second read

അടൂര്‍: കഴിഞ്ഞ അഞ്ചുവര്‍ഷം 4000 കോടി രൂപയുടെ വികസനം മണ്ഡലത്തില്‍ നടന്നുവെന്നാണ് ചിറ്റയം ഗോപകുമാര്‍ എംഎല്‍എ കൈയില്‍ നിന്ന് കാശുമുടക്കി വിവിധ പത്രങ്ങള്‍ക്ക് നല്‍കിയ വികസന സപ്ലിമെന്റുകളില്‍ പറഞ്ഞിരുന്നത്. കിട്ടുന്ന വേദികളിലെല്ലാം ഈ വിവരം എംഎല്‍എ പ്രസംഗിക്കുകയും ചെയ്യുന്നു. ഏതൊക്കെ മേഖലകളിലാണ് ഈ വികസനം നടന്നത് എന്ന് അന്ന് തന്നെ അദ്ദേഹത്തോട് സോഷ്യല്‍ മീഡിയ ചോദിക്കുന്നുണ്ടായിരുന്നു. മറുപടി നല്‍കാതെ എംഎല്‍എ നാലായിരം ‘തള്ള്’ തുടര്‍ന്നു കൊണ്ടേയിരുന്നു.

ഇന്നലെ ചിറ്റയത്തിന്റെ തെരഞ്ഞെടുപ്പ് യോഗത്തില്‍ പ്രസംഗിക്കാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ ചിറ്റയത്തിന്റെ 4000 കോടിയുടെ വികസനം പറയുമെന്ന് വെറുതേ ആശിച്ചു. അദ്ദേഹം അതേപ്പറ്റി ഒരക്ഷരവും പറഞ്ഞില്ല. കേരളത്തിനുണ്ടായ വികസനത്തെ കുറിച്ച് വാചാലനാവുകയും ചെയ്തു. ഇതേ വേദിയില്‍ ചിറ്റയം പ്രസംഗിച്ചത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 15,000 കുടുംബങ്ങള്‍ക്ക് മണ്ഡലത്തില്‍ സഹായം ലഭിച്ചുവെന്നായിരുന്നു. അതിന്റെ പഞ്ചായത്ത് തിരിച്ചുളള കണക്ക് പ്രസിദ്ധീകരിക്കാമോയെന്ന് സോഷ്യല്‍ മീഡിയ വെല്ലുവിളിക്കുന്നു. ഇതിനൊന്നും എംഎല്‍എയ്ക്ക് മറുപടിയില്ല എന്നതാണ് ശ്രദ്ധേയം.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

വിവിധ സമുദായ സംഘടനകളുടെ പിന്തുണ കോന്നിയില്‍ കെ. സുരേന്ദ്രന്‌

കോന്നി: തെരഞ്ഞെടുപ്പിന് ഏതാനും മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേ പ്രബല സമുദായ സംഘടനകള്…