‘കള്ളക്കളി’: ശാസ്ത്രീയ തെളിവുകള്‍ ഇല്ലാതാക്കാന്‍ പൊലീസ് സകല കളിയും കളിച്ചു

18 second read

തിരുവനന്തപുരം: ശ്രീറാം മദ്യലഹരിയില്‍ ആണെന്നറിഞ്ഞിട്ടും ഉടന്‍ രക്തപരിശോധന നടത്തിയില്ല. പത്ത് മണിക്കൂറിനു ശേഷം രക്തത്തില്‍ ആല്‍ക്കഹോളിന്റെ അളവു കുറഞ്ഞപ്പോള്‍ സാമ്പിളെടുത്ത് പരിശോധനയ്ക്ക് അയച്ചു. ഇത് ശ്രീറാമിന് രക്ഷപെടാന്‍ പഴുതൊരുക്കും.

ശ്രീറാമിനൊപ്പമുണ്ടായിരുന്ന യുവതി വഫാ ഫിറോസിനെ മൊഴിയെടുക്കാതെ ഊബര്‍ ടാക്‌സി വിളിച്ച് വീട്ടിലേക്കു വിട്ടു. കാറോടിച്ചത് യുവതിയാണെന്നാണ് ശ്രീറാം പറഞ്ഞത്. എന്നിട്ടും ഇവരെ വിട്ടയച്ചത് തെളിവ് നശിപ്പിക്കാനായിരുന്നു. മ്യൂസിയം സ്റ്റേഷനില്‍ വനിതാപൊലീസ് ഉണ്ടായിരുന്നില്ലെന്നാണ് ഇതിന് ന്യായമായി പൊലീസ് പറയുന്നത്.

സ്റ്റേഷന്‍ജാമ്യം ലഭിക്കുന്ന വകുപ്പുകള്‍ ചുമത്തി ശ്രീറാമിനെ രക്ഷിക്കാനായിരുന്നു കരുനീക്കങ്ങള്‍. മദ്യലഹരിയില്‍ വാഹനം ഓടിച്ച് ആളെക്കൊന്നാല്‍ ജാമ്യമില്ലാവകുപ്പായ ഐ.പി.സി-304ആണ് ചുമത്തേണ്ടത്. അതിന് പകരം മനഃപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്കുള്ള 304 (എ) വകുപ്പ് ചുമത്താനായിരുന്നു കള്ളക്കളി.

ക്രൈംനമ്പര്‍ ഇടാതെയാണ് ശ്രീറാമിനെ ജനറലാശുപത്രിയിലേക്ക് കൊണ്ടുപോയത്. ക്രൈംനമ്പര്‍ ഇല്ലാതിരുന്നതിനാല്‍ രക്തപരിശോധന നടത്തണമെന്ന് ഡോക്ടര്‍ക്ക് നിര്‍ബന്ധിക്കാനായില്ല. ദേഹപരിശോധന മാത്രമാണ് പൊലീസ് ആവശ്യപ്പെട്ടതെന്ന് ഡോക്ടര്‍ രാകേഷ് വെളിപ്പെടുത്തി. ശ്രീറാമിനെ മദ്യം മണക്കുന്നുണ്ടായിരുന്നെന്ന് മ്യൂസിയം ക്രൈം എസ്.ഐ കേസ് ഷീറ്റിലെഴുതിയിട്ടും രക്തസാമ്പിള്‍ ശേഖരിക്കാന്‍ പൊലീസ് ആവശ്യപ്പെട്ടില്ല. രക്തപരിശോധനയ്ക്ക് പ്രതിയുടെ സമ്മതം വേണമെന്നും കൈയ്ക്ക് മുറിവേറ്റതിനാല്‍ രക്തസാമ്പിള്‍ നല്‍കാന്‍ ശ്രീറാം വിസമ്മതിച്ചെന്നുമാണ് ഡി.സി.പി സഞ്ജയ് കുമാര്‍ ഗുരുദിന്റെ വിശദീകരണം. ശ്രീറാമിന് മദ്യത്തിന്റെ ഗന്ധമുണ്ടായിരുന്നെന്ന് ജനറലാശുപത്രിയിലെ ഡോക്ടര്‍ ഫയലിലെഴുതിയതോടെ പൊലീസിന്റെ ഒത്തുകളിക്ക് തിരിച്ചടിയായി.

വൈദ്യപരിശോധനയും രക്തപരിശോധനയും നടത്താതെ വഫാ ഫിറോസിനെ വിട്ടയച്ചത് മാദ്ധ്യമപ്രവര്‍ത്തകര്‍ ചോദ്യംചെയ്തതോടെ, നാലു മണിക്കൂര്‍ കഴിഞ്ഞ് പുലര്‍ച്ചെ അഞ്ചരയോടെയാണ് വഫയെ പൊലീസ് വിളിച്ചുവരുത്തിയത്. ജനറലാശുപത്രിയിലെത്തിച്ച് രക്തപരിശോധന നടത്തി. വഫ മദ്യപിച്ചിട്ടില്ലെന്ന് തെളിഞ്ഞതായി പൊലീസ് പറയുന്നു. ചോദ്യംചെയ്തപ്പോള്‍ കാറോടിച്ചത് താനല്ല, ശ്രീറാമാണെന്നും അയാള്‍ മദ്യലഹരിയിലായിരുന്നെന്നും വഫ ഫിറോസ് വെളിപ്പെടുത്തി.

മെഡിക്കല്‍കോളേജ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്‌തെങ്കിലും ശ്രീറാം സ്വകാര്യാശുപത്രിയിലേക്കാണ് പോയത്. അത് പൊലീസ് തടഞ്ഞില്ല.

മാദ്ധ്യമപ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ ഓഫീസിലും പൊലീസ് മേധാവിയെയും വിവരങ്ങളറിയിച്ച ശേഷമാണ് ശ്രീറാമിനെ പ്രതിയാക്കി എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാനും രക്തസാമ്പിള്‍ ശേഖരിക്കാനും പൊലീസ് തയ്യാറായത്. ഇന്നലെ രാവിലെ പതിനൊന്നോടെയാണ് ഡി.സി.പിയുടെ സംഘം സ്വകാര്യാശുപത്രിയിലെത്തി രക്തസാമ്പിള്‍ ശേഖരിച്ചത്. അപ്പോള്‍ അപകടമുണ്ടായി 10മണിക്കൂര്‍ കഴിഞ്ഞിരുന്നു.

കാറോടിച്ചത് ശ്രീറാമാണെന്ന് ദൃക്സാക്ഷികളായ രണ്ട് ആട്ടോഡ്രൈവര്‍മാര്‍ വെളിപ്പെടുത്തിയെങ്കിലും പൊലീസ് ഇവരെ ഓടിച്ചുവിട്ടു. പുരുഷനാണ് ഡ്രൈവിംഗ് സീറ്റിലുണ്ടായിരുന്നതെന്നും കാര്‍ അമിതവേഗതയില്‍ ആയിരുന്നെന്നുമാണ് ആട്ടോ ഡ്രൈവര്‍ ഷെഫീഖിന്റെ വെളിപ്പെടുത്തല്‍. തന്റെ ആട്ടോറിക്ഷയെ ഓവര്‍ടേക്ക് ചെയ്ത്, വളവില്‍ വളയാതെ നേരേ പോയി ബൈക്കിനെ ഇടിച്ചിട്ടെന്നും ഡ്രൈവര്‍ പുരുഷനായിരുന്നെന്നുമാണ് മണിക്കുട്ടന്റെ വെളിപ്പെടുത്തല്‍. കാറോടിച്ചത് മെലിഞ്ഞ, ഉയരമുള്ള പുരുഷനാണെന്നാണ് ദൃക്സാക്ഷി ജോബിയുടെയും മൊഴി. ഇവരുടെയെല്ലാം മൊഴിയെടുക്കാന്‍ പൊലീസ് ആദ്യം തയ്യാറായില്ല. സര്‍ക്കാര്‍ ഇടപെട്ടതോടെയാണ് ദൃക്‌സാക്ഷികളെ വിളിച്ചുവരുത്തി മൊഴിയെടുത്തത്.

വഫ മൊഴിമാറ്റിയിട്ടും കാറോടിച്ചത് ശ്രീറാമാണെന്ന് പൊലീസ് സമ്മതിച്ചില്ല. ഉത്തരവാദിത്വം വഫയുടെ തലയില്‍ വച്ചുകെട്ടി രക്ഷപ്പെടാനുള്ള ശ്രീറാമിന്റെ കള്ളക്കളിക്ക് പൊലീസ് കൂട്ടുനില്‍ക്കുകയായിരുന്നു. അമിത വേഗതയില്‍ പായുന്ന കാറിന്റെ സി.സി ടിവി ദൃശ്യങ്ങള്‍ പൊലീസ് പൂഴ്ത്തി. പക്ഷേ കാര്‍ മിന്നല്‍പോലെ പാഞ്ഞുപോവുന്നതിന്റെ പബ്ലിക്ഓഫീസിലെ സിസി ടിവി ദൃശ്യം ചാനലുകള്‍ പുറത്തുവിട്ടു. പൊലീസ് ശുഷ്‌കാന്തി കാട്ടുന്നില്ലെന്ന് പരസ്യമായി വിമര്‍ശിച്ച മന്ത്രി എ.കെ.ശശീന്ദ്രന്‍ ഡി.ജി.പിയെ വിളിച്ച് അതൃപ്തി അറിയിച്ച ശേഷമാണ് കാറോടിച്ചത് ശ്രീറാം തന്നെയെന്ന് രാവിലെ പതിനൊന്നേകാലോടെ പൊലീസ് വെളിപ്പെടുത്തിയത്. പിന്നാലെ ശ്രീറാമിന്റെ മൊഴി ഡി.സി.പി രേഖപ്പെടുത്തി.

”പൊലീസിന് ഗുരുതര വീഴ്ചയാണുണ്ടായത്. ഐ.എ.എസുകാര്‍ക്ക് മാത്രമായി ഒരു നിയമമില്ല. രക്തസാമ്പിളെടുക്കാന്‍ വൈകിപ്പിച്ചത് പ്രതിയെ രക്ഷപെടുത്തുന്നതിന് തുല്യമാണ്.”

ശ്രീറാം മദ്യലഹരിയില്‍ ആണെന്നറിഞ്ഞിട്ടും ഉടന്‍ രക്തപരിശോധന നടത്തിയില്ല. പത്ത് മണിക്കൂറിനു ശേഷം രക്തത്തില്‍ ആല്‍ക്കഹോളിന്റെ അളവു കുറഞ്ഞപ്പോള്‍ സാമ്പിളെടുത്ത് പരിശോധനയ്ക്ക് അയച്ചു. ഇത് ശ്രീറാമിന് രക്ഷപെടാന്‍ പഴുതൊരുക്കും.

ശ്രീറാമിനൊപ്പമുണ്ടായിരുന്ന യുവതി വഫാ ഫിറോസിനെ മൊഴിയെടുക്കാതെ ഊബര്‍ ടാക്‌സി വിളിച്ച് വീട്ടിലേക്കു വിട്ടു. കാറോടിച്ചത് യുവതിയാണെന്നാണ് ശ്രീറാം പറഞ്ഞത്. എന്നിട്ടും ഇവരെ വിട്ടയച്ചത് തെളിവ് നശിപ്പിക്കാനായിരുന്നു. മ്യൂസിയം സ്റ്റേഷനില്‍ വനിതാപൊലീസ് ഉണ്ടായിരുന്നില്ലെന്നാണ് ഇതിന് ന്യായമായി പൊലീസ് പറയുന്നത്.

സ്റ്റേഷന്‍ജാമ്യം ലഭിക്കുന്ന വകുപ്പുകള്‍ ചുമത്തി ശ്രീറാമിനെ രക്ഷിക്കാനായിരുന്നു കരുനീക്കങ്ങള്‍. മദ്യലഹരിയില്‍ വാഹനം ഓടിച്ച് ആളെക്കൊന്നാല്‍ ജാമ്യമില്ലാവകുപ്പായ ഐ.പി.സി-304ആണ് ചുമത്തേണ്ടത്. അതിന് പകരം മനഃപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്കുള്ള 304 (എ) വകുപ്പ് ചുമത്താനായിരുന്നു കള്ളക്കളി.

ക്രൈംനമ്പര്‍ ഇടാതെയാണ് ശ്രീറാമിനെ ജനറലാശുപത്രിയിലേക്ക് കൊണ്ടുപോയത്. ക്രൈംനമ്പര്‍ ഇല്ലാതിരുന്നതിനാല്‍ രക്തപരിശോധന നടത്തണമെന്ന് ഡോക്ടര്‍ക്ക് നിര്‍ബന്ധിക്കാനായില്ല. ദേഹപരിശോധന മാത്രമാണ് പൊലീസ് ആവശ്യപ്പെട്ടതെന്ന് ഡോക്ടര്‍ രാകേഷ് വെളിപ്പെടുത്തി. ശ്രീറാമിനെ മദ്യം മണക്കുന്നുണ്ടായിരുന്നെന്ന് മ്യൂസിയം ക്രൈം എസ്.ഐ കേസ് ഷീറ്റിലെഴുതിയിട്ടും രക്തസാമ്പിള്‍ ശേഖരിക്കാന്‍ പൊലീസ് ആവശ്യപ്പെട്ടില്ല. രക്തപരിശോധനയ്ക്ക് പ്രതിയുടെ സമ്മതം വേണമെന്നും കൈയ്ക്ക് മുറിവേറ്റതിനാല്‍ രക്തസാമ്പിള്‍ നല്‍കാന്‍ ശ്രീറാം വിസമ്മതിച്ചെന്നുമാണ് ഡി.സി.പി സഞ്ജയ് കുമാര്‍ ഗുരുദിന്റെ വിശദീകരണം. ശ്രീറാമിന് മദ്യത്തിന്റെ ഗന്ധമുണ്ടായിരുന്നെന്ന് ജനറലാശുപത്രിയിലെ ഡോക്ടര്‍ ഫയലിലെഴുതിയതോടെ പൊലീസിന്റെ ഒത്തുകളിക്ക് തിരിച്ചടിയായി.

വൈദ്യപരിശോധനയും രക്തപരിശോധനയും നടത്താതെ വഫാ ഫിറോസിനെ വിട്ടയച്ചത് മാദ്ധ്യമപ്രവര്‍ത്തകര്‍ ചോദ്യംചെയ്തതോടെ, നാലു മണിക്കൂര്‍ കഴിഞ്ഞ് പുലര്‍ച്ചെ അഞ്ചരയോടെയാണ് വഫയെ പൊലീസ് വിളിച്ചുവരുത്തിയത്. ജനറലാശുപത്രിയിലെത്തിച്ച് രക്തപരിശോധന നടത്തി. വഫ മദ്യപിച്ചിട്ടില്ലെന്ന് തെളിഞ്ഞതായി പൊലീസ് പറയുന്നു. ചോദ്യംചെയ്തപ്പോള്‍ കാറോടിച്ചത് താനല്ല, ശ്രീറാമാണെന്നും അയാള്‍ മദ്യലഹരിയിലായിരുന്നെന്നും വഫ ഫിറോസ് വെളിപ്പെടുത്തി.

മെഡിക്കല്‍കോളേജ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്‌തെങ്കിലും ശ്രീറാം സ്വകാര്യാശുപത്രിയിലേക്കാണ് പോയത്. അത് പൊലീസ് തടഞ്ഞില്ല.

മാദ്ധ്യമപ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ ഓഫീസിലും പൊലീസ് മേധാവിയെയും വിവരങ്ങളറിയിച്ച ശേഷമാണ് ശ്രീറാമിനെ പ്രതിയാക്കി എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാനും രക്തസാമ്പിള്‍ ശേഖരിക്കാനും പൊലീസ് തയ്യാറായത്. ഇന്നലെ രാവിലെ പതിനൊന്നോടെയാണ് ഡി.സി.പിയുടെ സംഘം സ്വകാര്യാശുപത്രിയിലെത്തി രക്തസാമ്പിള്‍ ശേഖരിച്ചത്. അപ്പോള്‍ അപകടമുണ്ടായി 10മണിക്കൂര്‍ കഴിഞ്ഞിരുന്നു.

കാറോടിച്ചത് ശ്രീറാമാണെന്ന് ദൃക്സാക്ഷികളായ രണ്ട് ആട്ടോഡ്രൈവര്‍മാര്‍ വെളിപ്പെടുത്തിയെങ്കിലും പൊലീസ് ഇവരെ ഓടിച്ചുവിട്ടു. പുരുഷനാണ് ഡ്രൈവിംഗ് സീറ്റിലുണ്ടായിരുന്നതെന്നും കാര്‍ അമിതവേഗതയില്‍ ആയിരുന്നെന്നുമാണ് ആട്ടോ ഡ്രൈവര്‍ ഷെഫീഖിന്റെ വെളിപ്പെടുത്തല്‍. തന്റെ ആട്ടോറിക്ഷയെ ഓവര്‍ടേക്ക് ചെയ്ത്, വളവില്‍ വളയാതെ നേരേ പോയി ബൈക്കിനെ ഇടിച്ചിട്ടെന്നും ഡ്രൈവര്‍ പുരുഷനായിരുന്നെന്നുമാണ് മണിക്കുട്ടന്റെ വെളിപ്പെടുത്തല്‍. കാറോടിച്ചത് മെലിഞ്ഞ, ഉയരമുള്ള പുരുഷനാണെന്നാണ് ദൃക്സാക്ഷി ജോബിയുടെയും മൊഴി. ഇവരുടെയെല്ലാം മൊഴിയെടുക്കാന്‍ പൊലീസ് ആദ്യം തയ്യാറായില്ല. സര്‍ക്കാര്‍ ഇടപെട്ടതോടെയാണ് ദൃക്‌സാക്ഷികളെ വിളിച്ചുവരുത്തി മൊഴിയെടുത്തത്.

വഫ മൊഴിമാറ്റിയിട്ടും കാറോടിച്ചത് ശ്രീറാമാണെന്ന് പൊലീസ് സമ്മതിച്ചില്ല. ഉത്തരവാദിത്വം വഫയുടെ തലയില്‍ വച്ചുകെട്ടി രക്ഷപ്പെടാനുള്ള ശ്രീറാമിന്റെ കള്ളക്കളിക്ക് പൊലീസ് കൂട്ടുനില്‍ക്കുകയായിരുന്നു. അമിത വേഗതയില്‍ പായുന്ന കാറിന്റെ സി.സി ടിവി ദൃശ്യങ്ങള്‍ പൊലീസ് പൂഴ്ത്തി. പക്ഷേ കാര്‍ മിന്നല്‍പോലെ പാഞ്ഞുപോവുന്നതിന്റെ പബ്ലിക്ഓഫീസിലെ സിസി ടിവി ദൃശ്യം ചാനലുകള്‍ പുറത്തുവിട്ടു. പൊലീസ് ശുഷ്‌കാന്തി കാട്ടുന്നില്ലെന്ന് പരസ്യമായി വിമര്‍ശിച്ച മന്ത്രി എ.കെ.ശശീന്ദ്രന്‍ ഡി.ജി.പിയെ വിളിച്ച് അതൃപ്തി അറിയിച്ച ശേഷമാണ് കാറോടിച്ചത് ശ്രീറാം തന്നെയെന്ന് രാവിലെ പതിനൊന്നേകാലോടെ പൊലീസ് വെളിപ്പെടുത്തിയത്. പിന്നാലെ ശ്രീറാമിന്റെ മൊഴി ഡി.സി.പി രേഖപ്പെടുത്തി.

”പൊലീസിന് ഗുരുതര വീഴ്ചയാണുണ്ടായത്. ഐ.എ.എസുകാര്‍ക്ക് മാത്രമായി ഒരു നിയമമില്ല. രക്തസാമ്പിളെടുക്കാന്‍ വൈകിപ്പിച്ചത് പ്രതിയെ രക്ഷപെടുത്തുന്നതിന് തുല്യമാണ്.”

-ജസ്റ്റിസ് കെമാല്‍പാഷ

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …