ശ്രീലങ്കയ്ക്കെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് അനായാസ വിജയം

16 second read

ഡേറം: ലോകകപ്പ് ക്രിക്കറ്റില്‍ ശ്രീലങ്കയ്ക്കെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് അനായാസ വിജയം. ശ്രീലങ്കയെ ഒന്‍പത് വിക്കറ്റിന് തോല്‍പ്പിച്ച് ദക്ഷിണാഫ്രിക്ക ഈ ലോകകപ്പിലെ രണ്ടാം വിജയം ആഘോഷിച്ചു. ശ്രീലങ്ക ഉയര്‍ത്തിയ 204 റണ്‍സ് വിജയലക്ഷ്യം 37.2 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ദക്ഷിണാഫ്രിക്ക മറികടന്നു. ദക്ഷിണാഫ്രക്കയ്ക്കായി ഡുപ്ലെസ്സി 103 പന്തില്‍ 96 റണ്‍സും ഹാഷിം അല 105 പന്തില്‍ 80 റണ്‍സും നേടി പുറത്താകാതെ നിന്നു. ഓപ്പണര്‍ ക്വിന്റണ്‍ ഡികോക്കിന്റെ വിക്കറ്റാണ് ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായത്. 16 പന്തില്‍ മൂന്നു ബൗണ്ടറി സഹിതം 15 റണ്‍സെടുത്ത ഡികോക്കിനെ ലസിത് മലിംഗ ക്ലീന്‍ ബോള്‍ ചെയ്തു. തുടര്‍ന്ന് ഒത്തു ചേര്‍ന്ന ഡുപ്ലെസ്സി – അലം സഖ്യം ദക്ഷിണാഫ്രിക്കയെ അനായാസം വിജയത്തിലേക്ക് എത്തിച്ചു. പിരിയാത്ത രണ്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 175 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. 10 ഓവറില്‍ 25 റണ്‍സ് മാത്രം വഴങ്ങി മൂന്നു വിക്കറ്റ് എടുത്ത ഡ്വെയിന്‍ പ്രിട്ടോറിയസാണ് മാന്‍ ഓഫ് ദി മാച്ച്.

നേരത്തെ ഒന്നാം ഇന്നിങ്സില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ശ്രീലങ്ക, 49.3 ഓവറില്‍ 203 റണ്‍സിന് എല്ലാവരും പുറത്തായി. ഒരൊറ്റ അര്‍ധസെഞ്ചുറി പോലും ശ്രീലങ്കന്‍ ഇന്നിങ്സില്‍ പിറന്നില്ല. 30 റണ്‍സ് വീതമെടുത്ത കുശാല്‍ പെരേര, അവിഷ്‌ക ഫെര്‍ണാണ്ടോ എന്നിവരാണ് ലങ്കയുടെ ടോപ് സ്‌കോറര്‍മാര്‍. ഇരുവരും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ നേടിയ 67 റണ്‍സാണ് ശ്രീലങ്കയുടെ ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ട്.
ആദ്യ പന്തില്‍ത്തന്നെ ഓപ്പണര്‍ ദിമുത് കരുണരത്‌നെയെ നഷ്പ്പെട്ട ശ്രീലങ്കയ്ക്ക് പിന്നീട് ഒരു ഘട്ടത്തിലും തിരിച്ചുവരാനായില്ല. രണ്ടാം വിക്കറ്റില്‍ കുശാല്‍ പെരേര – അവിഷ്‌ക ഫെര്‍ണാണ്ടോ സഖ്യം അര്‍ധ സെഞ്ചുറി കൂട്ടുകെട്ട് തീര്‍ത്തത് ഒഴിച്ചാല്‍ ദക്ഷിണാഫ്രിക്കയ്ക്കു മുന്നില്‍ കാര്യമായ വെല്ലുവിളി ഉയര്‍ത്താനും ശ്രീലങ്കന്‍ ബാറ്റിങ് നിരക്ക് സാധിച്ചില്ല.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …