സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി എ.പി ജയനെതിരേ പാര്‍ട്ടി തലത്തില്‍ അന്വേഷണം ; സമ്മേളനകാലത്ത് മനസില്ലാ മനസോടെ ഒരു ടേം കൂടി സെക്രട്ടറി സ്ഥാനം നല്‍കി: ജില്ലാ സമ്മേളനത്തിന്റെ ബാക്കി പത്രമെന്നോണം അനധികൃതസ്വത്തു സമ്പാദനത്തിന് ജില്ലാ പഞ്ചായത്തംഗം ശ്രീനാ ദേവിയുടെ പരാതി

17 second read

പത്തനംതിട്ട: സിപിഐ ജില്ലാ സെക്രട്ടറി എ.പി ജയനെതിരേ പാര്‍ട്ടി സംസ്ഥാന നേതൃത്വം അന്വേഷണം പ്രഖ്യാപിച്ചു. ജയന്‍ പാര്‍ട്ടിയില്‍ നിന്നു കൊണ്ട് അനധികൃത സ്വത്തു സമ്പാദനം നടത്തിയെന്ന ജില്ലാ പഞ്ചായത്തംഗം ശ്രീനാ ദേവിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നേതൃത്വത്തില്‍ ചേര്‍ന്ന സംസ്ഥാന എക്സിക്യൂട്ടീവ് യോഗം കെ.കെ. അഷറഫിനെ ഏകാംഗ അന്വേഷണ കമ്മിഷനായി നിയോഗിച്ചു.

സിപിഐ ജില്ലാ സമ്മേളന കാലത്ത് തുടങ്ങിയ വിഭാഗീയതയാണ് പുതിയ സംഭവ വികാസങ്ങളില്‍ എത്തി നില്‍ക്കുന്നത്. അടൂരില്‍ വീടിന് സമീപത്ത് ആറു കോടിയുടെ ഫാം സ്വന്തമാക്കി എന്ന ആരോപണത്തിന്മേലാണ് അന്വേഷണം. പള്ളിക്കലില്‍ നിന്നുള്ള ജില്ലാ പഞ്ചായത്തംഗം ശ്രീനാ ദേവി

കഴിഞ്ഞ സമ്മേളന കാലയളവില്‍ നിരന്തരം ഈ വിഷയം ഉന്നയിച്ചിരുന്നു. സിപിഐ ജില്ലാ സെക്രട്ടറിയായി ഒരു ടേം കൂടി എ.പി ജയന്‍ തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ ഇക്കാര്യം ചൂണ്ടിക്കാണ്ടി ശ്രീനാ ദേവി സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കിയതായി മാധ്യമങ്ങളെ അറിയിച്ചിരുന്നു. അതിന്മേലാണ് ഇപ്പോള്‍ നടപടിയായിരിക്കുന്നത്.

കാനം വിരുദ്ധനാണ് എ.പി ജയന്‍. കഴിഞ്ഞ ജില്ലാ സമ്മേളനത്തില്‍ ജയനെ മാറ്റി അടൂര്‍ നഗരസഭാ ചെയര്‍മാന്‍ ഡി. സജിയെ ജില്ലാ സെക്രട്ടറിയാക്കാന്‍ നീക്കം നടന്നിരുന്നു. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നേതൃത്വത്തിലാണ് ഇതിനായി വടംവലി നടന്നത്. കാനം, മന്ത്രിമാരായ പി. പ്രസാദ്, ജെ. ചിഞ്ചുറാണി എന്നിവരുടെ നേതൃത്വത്തില്‍ ഇതിനായി ചരടു വലിക്കുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ കാനം സമ്മേളനത്തില്‍ നിന്ന് വിട്ടു നിന്ന് ഞെട്ടിച്ചു. നേര്‍ക്കു നേര്‍ വിമര്‍ശനം ഭയന്നാണ് കാനം സമ്മേളനത്തില്‍ നിന്ന് വിട്ടു നിന്നത്. ജയനെ ഒഴിവാക്കുമെന്ന് കരുതിയിരുന്നവരെ ഞെട്ടിച്ചു കൊണ്ടാണ് അന്ന് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത്.

ജയന്‍ വീടിന് സമീപമാണ് ഫാം പണിതുയര്‍ത്തിയിരിക്കുന്നത്. അതിന് ആറു കോടിയോളം രൂപ ചെലവായി എന്നത് പെരുപ്പിച്ച് കാണിച്ച ആരോപണമാണെന്ന് ജയന്‍ അനുകൂലികള്‍ പറയുന്നു. ശ്രീനാകുമാരിയെ കരുവാക്കി കാനം അടക്കമുള്ളവരാണ് ഇതിന് പിന്നില്‍ കളിക്കുന്നത് എന്നാണ് ആക്ഷേപം. നേരത്തേയും ഫാമിനെ ചൊല്ലി വിവാദം ഉയര്‍ന്നപ്പോള്‍ അടിസ്ഥാനപരമായി കര്‍ഷകനായ താന്‍ പശുവളര്‍ത്തല്‍ നടത്തുകയാണെന്ന വിശദീകരണമാണ് ജയന്‍ നല്‍കിയത്. എന്തായാലും ജയനെ അഴിമതി ആരോപണത്തില്‍ കുടുക്കി ഇറക്കി വിടാനുള്ള ഒരു വിഭാഗത്തിന്റെ തന്ത്രം ഫലം കാണുമെന്ന് തന്നെയാണ് സൂചന.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …