കോഴിക്കോട് മെഡി. കോളജില്‍ ഡോക്ടറുടെ ചുരിദാറിന്റെ ടോപ്പ് തെരുവുനായ കടിച്ചുകീറി

17 second read

കോഴിക്കോട്: മെഡിക്കല്‍ കോളജില്‍ ഡോക്ടര്‍ക്കു നേരെ തെരുവുനായ്ക്കളുടെ ആക്രമണം. അനാട്ടമി വിഭാഗത്തിലെ അസി. പ്രഫസറുടെ ചുരിദാറിന്റെ ടോപ്പ് നായ കടിച്ചു കീറി. ഡോക്ടര്‍ ബഹളം വച്ചതിനെ തുടര്‍ന്ന് മറ്റുള്ളവര്‍ ഓടിയെത്തിയപ്പോള്‍ നായ്ക്കള്‍ പിന്‍മാറിയതിനാല്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

വെള്ളിയാഴ്ച രാവിലെ മെഡിക്കല്‍ കോളജ് ലേണിങ് റിസോഴ്‌സ് സെന്റര്‍ (എല്‍ആര്‍സി) വളപ്പില്‍ കാര്‍ നിര്‍ത്തി പുറത്തിറങ്ങിയ ഉടനെയാണ് ഡോക്ടര്‍ക്കു നേരെ തെരുവുനായ്ക്കള്‍ പാഞ്ഞടുത്തത്. തടയാന്‍ ശ്രമിക്കുന്നതിനിടെ ഒരു നായ ഡോക്ടറുടെ ചുരിദാറിന്റെ ടോപ് കടിച്ചുകീറുകയായിരുന്നു. ഇവിടെ നിര്‍ത്തിയിടുന്ന കാറുകള്‍ക്കു താഴെയാണ് നായ്ക്കളുടെ താവളം.

4 ദിവസം മുന്‍പ് തെരുവുനായ്ക്കളുടെ ആക്രണത്തില്‍നിന്നു രക്ഷ നേടാനായി ഓടിയ ഡോക്ടര്‍ക്കു നിലത്തുവീണു പരുക്കേറ്റു. നായ്ക്കളെ പേടിച്ച് അനാട്ടമി വിഭാഗത്തിലെ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ ‘കാലന്‍ കുട’യുമായാണു നടക്കുന്നത്. നാലു മാസം മുന്‍പ് ക്വാര്‍ട്ടേഴ്‌സ് വളപ്പിലെ തെരുവുനായയുടെ ആക്രമണത്തില്‍ സ്ത്രീക്കു ഗുരുതരമായ പരുക്കേറ്റിരുന്നു. രണ്ടാഴ്ചയോളം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇവര്‍ സുഖപ്പെട്ടുവരികയാണ്.

ക്വാര്‍ട്ടേഴ്‌സ് വളപ്പില്‍ കുട്ടികളെ പുറത്തിറക്കാന്‍ പലര്‍ക്കും ഭയമാണ്. രാത്രിയില്‍ ജോലി കഴിഞ്ഞു സ്ത്രീ ജീവനക്കാര്‍ ഉള്‍പ്പെടെ നടന്നാണ് ക്വാര്‍ട്ടേഴ്‌സുകളിലേക്കു പോകുന്നത്. തെരുവുനായയുടെ ആക്രമണത്തെ ഭയന്നാണ് പലരും സഞ്ചരിക്കുന്നതെന്നു ജീവനക്കാര്‍ പറഞ്ഞു.

വാഹനങ്ങള്‍ നിര്‍ത്തി പുറത്തിറങ്ങിറങ്ങുന്നവരെ ആക്രമിക്കാന്‍ ശ്രമിച്ച സംഭവങ്ങള്‍ നേരത്തെയും ഉണ്ടായതായി ജീവനക്കാര്‍ പറഞ്ഞു. മെഡിക്കല്‍ കോളജ് വളപ്പില്‍ ഒരാഴ്ചയ്ക്കിടെ നാലാമത്തെയാള്‍ക്കു നേരെയാണ് തെരുവുനായയുടെ ആക്രമണം ഉണ്ടാകുന്നത്. കഴിഞ്ഞ ദിവസം ഒരു സീനിയര്‍ റസിഡന്റിനെ തെരുവുനായ അക്രമിച്ചു.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

മലയാളി പെണ്‍കുട്ടി ഇതാദ്യമായി മിസ് ഒട്ടാവ സൗന്ദര്യമത്സരത്തില്‍ കിരീടം നേടി

ഒട്ടാവ: മലയാളി പെണ്‍കുട്ടി ഇതാദ്യമായി മിസ് ഒട്ടാവ സൗന്ദര്യമത്സരത്തില്‍ കിരീടം നേടി. ടൊറോന്…