ന്യൂസീലന്‍ഡിന്റെ ഫൈനല്‍ മത്സരം എന്ന സ്വപ്നത്തിന്റെ ചിറകരിഞ്ഞ് പാക്കിസ്ഥാന്‍

18 second read

സിഡ്‌നി: ന്യൂസീലന്‍ഡിന്റെ ഫൈനല്‍ മത്സരം എന്ന സ്വപ്നത്തിന്റെ ചിറകരിഞ്ഞ് പാക്കിസ്ഥാന്‍. ട്വന്റി 20 ലോകകപ്പിലെ ആദ്യ സെമിഫൈനല്‍ മത്സരത്തില്‍ 7 വിക്കറ്റിനാണ് പാക്കിസ്ഥാന്‍ ന്യൂസീലന്‍ഡിനെ തോല്‍പ്പിച്ചത്. ആദ്യം ബാറ്റിങ്ങിനിറങ്ങിയ ന്യൂസീലന്‍ഡ് 20 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ പാക്കിസ്ഥാന്‍ 19.1 ഓവറില്‍ ലക്ഷ്യം കണ്ടു. നാളെ ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള മത്സരത്തില്‍ ഇന്ത്യ ജയിച്ചാല്‍ ഇന്ത്യ-പാക്ക് ഫൈനലിന് കളമൊരുങ്ങും.

മുഹമ്മദ് റിസ്വാന്‍ 57 റണ്‍സും ( 43 പന്തില്‍ നിന്ന്) ബാബര്‍ അസം 53 റണ്‍സും (42 പന്തില്‍ നിന്ന്) നേടി മികച്ച തുടക്കമിട്ടു. മുഹമ്മദ് ഹാരിസ് 30 റണ്‍സ് (26 പന്തില്‍) നേടി. മുഹമ്മദ് നവാസും ഷഹീന്‍ അഫ്രീദിയും പാക്കിസ്ഥാനുവേണ്ടി വിക്കറ്റ് വീഴ്ത്തി.

ആദ്യ ബോളില്‍ നാല് റണ്‍സ് നേടിയ ഫിന്‍ അലന്‍ ഷഹീന്‍ അഫ്രീദിയുടെ മൂന്നാം ബോളില്‍ ഔട്ടായതോടെ ന്യൂസിലന്‍ഡ് ആശങ്കയിലായി. പത്ത് ഓവറില്‍ 59 റണ്‍സ് മാത്രമെ ന്യൂസീലന്‍ഡിന് എടുക്കാന്‍ സാധിച്ചുള്ളു. ബാറ്റിങ്ങിന് അനുകൂലമായ പിച്ച് ആയിരുന്നതിനാലാണ് ന്യൂസീലന്‍ഡ് ബാറ്റിങ് തിരഞ്ഞെടുത്തത്. എന്നാല്‍ കളത്തിലിറങ്ങിയ ന്യൂസീലന്‍ഡിന് മികച്ച പ്രകടനം കാഴ്ചവയ്ക്കാനായില്ല. ഡാരില്‍ മിച്ചലും കെയ്ന്‍ വില്യംസനും മാത്രമാണ് അല്‍പ്പമെങ്കിലും പിടിച്ചുനിന്നത്. മികച്ച ഫീല്‍ഡിങ്ങും ബോളിങ്ങും പുറത്തെടുത്ത പാക്കിസ്ഥാന്‍ റണ്‍ ഒഴുകുന്നത് തടഞ്ഞു.

ഡാരില്‍ മിച്ചല്‍ 53 (35 പന്തില്‍നിന്ന്), ഡെവണ്‍ കോണ്‍വേ 21 (20 പന്തില്‍), ഗ്ലെന്‍ ഫിലിപ്‌സ് 6 (8 പന്തില്‍), കെയ്ന്‍ വില്യംസന്‍ 46 (42 പന്തില്‍), എന്നിങ്ങനെയാണ് റണ്‍സ് നേട്ടം. ട്രെന്റ് ബോള്‍ട്ടാണ് ന്യൂസീലന്‍ഡിനുവേണ്ടി വിക്കറ്റ് വീഴ്ത്തിയത്.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …