അണ്ടര്‍ 19 ലോകകപ്പില്‍ കപ്പടിച്ച് ഇന്ത്യയുടെ വണ്ടര്‍ ബോയ്‌സ്

22 second read

നോര്‍ത്ത് സൗണ്ട് : അണ്ടര്‍ 19 ലോകകപ്പില്‍ കപ്പടിച്ച് ഇന്ത്യയുടെ വണ്ടര്‍ ബോയ്‌സ്. ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ 4 വിക്കറ്റ് ജയത്തോടെയാണ് ഇന്ത്യ 5-ാം തവണ കൗമാരകിരീടം ചൂടിയത്. സ്‌കോര്‍: ഇംഗ്ലണ്ട്- 44.5 ഓവറില്‍ 189നു പുറത്ത്. ഇന്ത്യ- 47.4 ഓവറില്‍ 6ന് 195. വൈസ് ക്യാപ്റ്റന്‍ ഷെയ്ക്ക് റഷീദിന്റെയും (50) നിഷാന്ത് സിന്ധുവിന്റെയും (50*) അര്‍ധ സെഞ്ചുറികളാണ് ഇന്ത്യയുടെ ചെയ്‌സിങ് അനായാസമാക്കിയത്. ഇന്ത്യയ്ക്കു വേണ്ടി പേസര്‍മാരായ രാജ് ബാവ അഞ്ചും രവി കുമാര്‍ നാലും വിക്കറ്റ് വീഴ്ത്തി.

ആദ്യം ബാറ്റു ചെയ്ത ഇംഗ്ലണ്ടിന്റെ ആദ്യ 7 വിക്കറ്റുകള്‍ 25 ഓവറായപ്പോഴേക്കും ഇന്ത്യന്‍ ബോളര്‍മാര്‍ വീഴ്ത്തിയതാണ്. സ്‌കോര്‍ ബോര്‍ഡില്‍ അപ്പോള്‍ 91 റണ്‍സ് മാത്രം. എന്നാല്‍ 8-ാം വിക്കറ്റില്‍ ജയിംസ് റ്യൂവും ജയിംസ് സാലസും നേടിയ 93 റണ്‍സ് കൂട്ടുകെട്ട് ഇംഗ്ലണ്ടിനെ പൊരുതാവുന്ന സ്‌കോറിലെത്തിച്ചു. റ്യൂ 95 റണ്‍സെടുത്തു. സാലസ് 34 റണ്‍സുമായി പുറത്താകാതെ നിന്നു.

മറുപടി ബാറ്റിങ്ങില്‍ ഇന്നിങ്‌സിന്റെ 2-ാം പന്തില്‍ തന്നെ അംഗ്ക്രിഷ് രഘുവംശിയെ (0) ഇന്ത്യയ്ക്കു നഷ്ടമായി. എന്നാല്‍, ഷെയ്ക്ക് റഷീദ് (50) ഉറച്ചുനിന്നു കളിച്ചതോടെ ഇന്നിങ്‌സിന് അടിത്തറയായി. റഷീദിനെയും ക്യാപ്റ്റന്‍ യഷ് ദൂലിനെയും (17) പുറത്താക്കി ഇംഗ്ലണ്ട് തിരിച്ചുവരവിനു ശ്രമിച്ചെങ്കിലും നിഷാന്ത് സിന്ധുവും (50 നോട്ടൗട്ട്) രാജ് ബാവയും (35) ചേര്‍ന്ന 5-ാം വിക്കറ്റ് കൂട്ടുകെട്ട് ഇന്ത്യന്‍ പ്രതീക്ഷ കാത്തു. 43-ാം ഓവറില്‍ ബാവയും പിന്നാലെ കൗശല്‍ ടാംബെയും (1) പുറത്തായെങ്കിലും ദിനേഷ് ബാനയെ (13) കൂട്ടുപിടിച്ച് സിന്ധു ഇന്ത്യയെ വിജയത്തിലെത്തിച്ചു. തുടരെ 2 സിക്‌സടിച്ചാണ് ബാന കളി തീര്‍ത്തത്.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …