ഇന്ത്യന്‍ താരം ജസ്പ്രീത് ബുമ്രയുമായുണ്ടായ വാക്‌പോരിനേക്കുറിച്ച് തുറന്നുപറഞ്ഞ് ഇംഗ്ലിഷ് താരം

17 second read

ലീഡ്‌സ്: ലോര്‍ഡ്‌സ് ക്രിക്കറ്റ് ടെസ്റ്റിനിടെ ഇന്ത്യന്‍ താരം ജസ്പ്രീത് ബുമ്രയുമായുണ്ടായ വാക്‌പോരിനേക്കുറിച്ച് തുറന്നുപറഞ്ഞ് ഇംഗ്ലിഷ് താരം ജയിംസ് ആന്‍ഡേഴ്‌സന്‍. ലോര്‍ഡ്‌സ് ടെസ്റ്റിന്റെ മൂന്നാം ദിനം ആന്‍ഡേഴ്‌സന്‍ ക്രീസില്‍ നില്‍ക്കുമ്പോള്‍ ബുമ്ര തുടര്‍ച്ചയായി ബൗണ്‍സറുകളും ഷോര്‍ട്ട് പിച്ച് പന്തുകളും എറിഞ്ഞത് താരത്തെ പ്രകോപിപ്പിച്ചിരുന്നു. മൂന്നാം ദിനം മത്സരം അവസാനിപ്പിച്ച് താരങ്ങള്‍ തിരികെ കയറുമ്പോഴാണ് അടുത്തെത്തിയ ബുമ്രയോട് ആന്‍ഡേഴ്‌സന്‍ പ്രകോപനപരമായി സംസാരിച്ചത്.

‘നിന്നോട് ഞാന്‍ ഇങ്ങനെ ചെയ്തിട്ടുണ്ടോ’ എന്ന ചോദ്യവുമായിട്ടാണ് ആന്‍ഡേഴ്‌സന്‍ ബുമ്രയോട് കയര്‍ത്തത്. ആന്‍ഡേഴ്‌സനില്‍നിന്ന് ഇത്തരമൊരു പ്രതികരണം പ്രതീക്ഷിച്ചില്ലെന്ന് ഇന്ത്യന്‍ താരം രവിചന്ദ്രന്‍ അശ്വിനും ഫീല്‍ഡിങ് പരിശീലകന്‍ ആര്‍.ശ്രീധറും പിന്നീട് വ്യക്തമാക്കിയിരുന്നു.

പതിനൊന്നാമനായി ക്രീസിലെത്തിയ ആന്‍ഡേഴ്‌സനെതിരെ ബുമ്ര എറിഞ്ഞ ബൗണ്‍സറുകളിലൊന്ന് ഹെല്‍മറ്റില്‍ തട്ടിത്തെറിച്ചിരുന്നു. ബുമ്രയുടെ അതിവേഗ പന്തുകള്‍ ദേഹത്ത് ഇടിക്കാതിരിക്കാന്‍ ആന്‍ഡേഴ്‌സന്‍ ഒഴിഞ്ഞുമാറുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയും ചെയ്തു. നാലു നോബോളുകള്‍ സഹിതം ആകെ 10 പന്തുകള്‍ എറിഞ്ഞാണ് ആന്‍ഡേഴ്‌സനെതിരായ ആ ഓവര്‍ ബുമ്ര പൂര്‍ത്തിയാക്കിയത്. തനിക്കെതിരെ ബുമ്ര നടത്തിയ ബോളിങ് ആക്രമണം ഔട്ട് ലക്ഷ്യമിട്ടായിരുന്നില്ലെന്നാണ് ആന്‍ഡേഴ്‌സന്റെ ആരോപണം. അതുകൊണ്ടുതന്നെ ഏറു ദേഹത്തു കൊള്ളാതിരിക്കാനാണ് താന്‍ ആ ഓവറിലുടനീളം ശ്രദ്ധിച്ചതെന്ന് ആന്‍ഡേഴ്‌സന്‍ വെളിപ്പെടുത്തി.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …