കുന്ദ്രയുടെ നീലച്ചിത്ര നിര്‍മാണം:121 വിഡിയോകള്‍ 9 കോടി രൂപയ്ക്കു വില്‍ക്കാനുള്ള ചര്‍ച്ച നടന്നതിന്റെ തെളിവുകള്‍

17 second read

മുംബൈ: നീലച്ചിത്ര നിര്‍മാണത്തിലൂടെ ലഭിച്ച വരുമാനം രാജ് കുന്ദ്ര ഓണ്‍ലൈന്‍ വാതുവയ്പിനായി ഉപയോഗിച്ചതായി പൊലീസ് വെളിപ്പെടുത്തി. 121 വിഡിയോകള്‍ 9 കോടി രൂപയ്ക്കു വില്‍ക്കാനുള്ള ചര്‍ച്ച നടക്കുന്നതിനിടെയാണ് അറസ്റ്റെന്നും യൂണിയന്‍ ബാങ്ക് ഓഫ് ആഫ്രിക്കയിലുള്ള കുന്ദ്രയുടെ അക്കൗണ്ട് പരിശോധിക്കുകയാണെന്നും അറിയിച്ചു.

അതിനിടെ, മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി നീലച്ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടില്ലെന്നും വികാരമുണര്‍ത്തുന്ന (ഇറോട്ടിക്) ചില ദൃശ്യങ്ങള്‍ മാത്രമാണ് അവയെന്നും കുന്ദ്രയുടെ ഭാര്യയും നടിയുമായ ശില്‍പ ഷെട്ടി മൊഴിനല്‍കി.

നീലച്ചിത്രങ്ങളുടെ (പോണോഗ്രഫി) ഗണത്തില്‍ ഇറോട്ടിക് വിഡിയോകളെ ഉള്‍പ്പെടുത്താനാകില്ലെന്നും ഭര്‍ത്താവ് നിരപരാധിയാണെന്നും അവര്‍ കഴിഞ്ഞ ദിവസത്തെ ചോദ്യം ചെയ്യലിലാണു പറഞ്ഞത്. വിവാദമായ ഹോട്‌ഷോട്‌സ് എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ കുന്ദ്രയുടെ ബന്ധു പ്രദീപ് ബക്ഷിയുടേതാണെന്നും അവകാശപ്പെട്ടു.

അതേസമയം, രാജ് കുന്ദ്രയുടെ ഉടമസ്ഥതയിലുള്ള വിയാന്‍ ഇന്‍ഡസ്ട്രീസ് എന്ന കമ്പനിയുടെ ഡയറക്ടര്‍ സ്ഥാനം ശില്‍പ രാജിവച്ചെന്നു വിവരം ലഭിച്ചതോടെയാണ് അവരെ ചോദ്യം ചെയ്തതെന്നു പൊലീസ് അറിയിച്ചു. കമ്പനി ഓഫിസിന്റെ പരിസരങ്ങളില്‍ നീലച്ചിത്ര ഷൂട്ടിങ് നടന്നതിന്റെ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. ഡയറക്ടര്‍ സ്ഥാനം തുടര്‍ന്നാല്‍ കേസില്‍ കുടുങ്ങുമെന്നുള്ളതുകൊണ്ടാണോ ശില്‍പ രാജിവച്ചതെന്നാണ് അന്വേഷിക്കുന്നതെന്നും വ്യക്തമാക്കി. കുന്ദ്രയുടെ ജാമ്യാപേക്ഷയില്‍ ബോംബെ ഹൈക്കോടതി നാളെ വാദം കേള്‍ക്കും.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …