ഇന്ത്യയില്‍ ജിഎസ്ടി നിയമം നിലവില്‍ വന്നതോടെ ദുബായില്‍ സ്വര്‍ണത്തിന് വന്‍ ഡിമാന്‍ഡ്

17 second read

ദുബായ് : ഇന്ത്യയില്‍ ജിഎസ്ടി നിയമം നിലവില്‍ വന്നതോടെ ദുബായില്‍ സ്വര്‍ണത്തിന് വന്‍ ഡിമാന്‍ഡ്. ജിഎസ്ടി നടപ്പാക്കിയതോടെ ഇന്ത്യയില്‍ സ്വര്‍ണത്തിന് 3% നികുതി വര്‍ദ്ധിച്ചു. ഇതാണ് വിദേശത്തെ സ്വര്‍ണ വില്‍പ്പന കൂടാന്‍ കാരണം.
സ്വര്‍ണ ഉപഭോക്താക്കളില്‍ ഏറ്റവും കൂടുതല്‍ വാങ്ങുന്നത് ഇന്ത്യക്കാരാണെന്ന് റിപ്പോര്‍ടുകള്‍ വിലയിരുത്തുന്നു.
ഇന്ത്യയില്‍ നിന്ന് സ്വര്‍ണം വാങ്ങുന്നതിലും 13 ശതമാനം വിലക്കുറവാണ് ദുബായിയില്‍ നിന്ന് വാങ്ങുമ്പോള്‍

അഞ്ചു മുതല്‍ പത്തു ശതമാനം വരെ വില്‍പ്പന വര്‍ദ്ധിച്ചിരിക്കുന്ന ദുബായിലെ ജ്വല്ലറികളില്‍ കഴിഞ്ഞ രണ്ടാഴ്ച്ചയായി വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്.

നാട്ടില്‍ നേരത്തെ സ്വര്‍ണത്തിന് ഒരു ശതമാനം എക്‌സൈസ് തീരുവയും 1.2 ശതമാനം ശരാശരി വാറ്റുമാണ് ഈടാക്കിയിരുന്നത്. പുതിയ സംവിധാനത്തില്‍ എക് സൈസ് തീരുവയും വാറ്റും ഒഴിവാക്കി മൂന്നു ശതമാനം ജി.എസ്.ടി ഏര്‍പ്പെടുത്തി. പണിക്കൂലിക്ക് അഞ്ചു ശതമാനം ജി.എസ്.ടി വേറെയുമുണ്ട് . 10 ഗ്രാം സ്വര്‍ണത്തിന് 3600 രൂപയോളം ലാഭമുണ്ടെന്ന് ജൂവലറിയുടമകള്‍ പറയുന്നു.

പ്രവാസി പുരുഷന്മാര്‍ക്ക് അര ലക്ഷം രൂപയുടെയും സ്ത്രീകള്‍ക്ക് ഒരു ലക്ഷം രൂപയുടെയും ആഭരണങ്ങള്‍ വിദേശത്ത് നിന്ന് നികുതിയില്ലാതെ നാട്ടിലേയ്ക്ക് കൊണ്ടു പോകാം. ഇതിലും കൂടുതല്‍ കൊണ്ട് പോകണമെങ്കില്‍ 10 ശതമാനം ഇറക്കുമതി തീരുവ നല്‍കണം. എങ്കിലും ലാഭം വിദേശ സ്വര്‍ണം തന്നെ വാങ്ങുന്നതാണ്. നികുതി അടക്കാതെ കസ്റ്റംസിനെ വെട്ടിച്ച് സ്വര്‍ണം കടത്താന്‍ ശ്രമിക്കുന്നത് കുറ്റകരമാണ്

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …