വെള്ളാപ്പള്ളി നടേശനെതിരേ യുവതിയുടെ ശബ്ദസാക്ഷ്യം വൈറലാകുന്നു

16 second read

പുനലൂര്‍:എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരേ വീട്ടമ്മയുടെ ശബ്ദസാക്ഷ്യം വൈറലാകുന്നു. പുനലൂര്‍ സ്വദേശിനിയും ഇപ്പോള്‍ കൊല്‍ക്കത്തയില്‍ നഴ്‌സുമായ വനിതയാണ് വെള്ളാപ്പളളിയുടെ തട്ടിപ്പുകളെ കുറിച്ച് ശബ്ദ സന്ദേശത്തിലൂടെ പ്രതികരിക്കുന്നത്. നിങ്ങള്‍ ഇപ്പോഴല്ലേ വെള്ളാപ്പള്ളി തട്ടിപ്പുകാരന്‍ ആണെന്ന് അറിയുന്നത്. 1998 ല്‍ അത് ഞാന്‍ മനസിലാക്കിയതാണ് എന്ന് ഇവര്‍ പറയുന്നു. 98 ല്‍ ശങ്കേഴ്‌സ് ആശുപത്രിയില്‍ ജനറല്‍ നഴ്‌സിങിന് പോകാന്‍ വേണ്ടിയാണ് ഈഴവ സമുദായാംഗമായ യുവതി നടേശനെ സമീപിച്ചത്. ശാഖാ സെക്രട്ടറിയുടെ കത്തുമായി ചെന്നാല്‍ അഡ്മിഷന്‍ കിട്ടുമെന്ന് പറഞ്ഞത് അനുസരിച്ച് ഇവര്‍ അങ്ങനെയാണ് അപേക്ഷ നല്‍കിയത്.

പിന്നീട് പുനലൂര്‍ യൂണിയന്‍ സെക്രട്ടറിയുടെ വീട്ടില്‍ വച്ച് കണ്ടപ്പോള്‍ നഴ്‌സിങ് സീറ്റ് എല്ലാം ഫില്‍ ആയെന്നും ഇപ്പോള്‍ അരലക്ഷം തന്നാല്‍ അടുത്ത ബാച്ചിലേക്ക് ഒരു സീറ്റ് മാറ്റി വച്ചേക്കാമെന്ന് വാഗ്ദാനം ചെയ്തുവെന്നും വീട്ടമ്മ പറയുന്നു. ഇത് നിരസിച്ച് പോയ ഇവര്‍ക്ക് പിന്നീട് എന്‍എസ്എസ് മാനേജ്‌മെന്റിന്റെ ഉടമസ്ഥതയിലുള്ള പന്തളത്തെ നഴ്‌സിങ് കോളജിലാണ് പ്രവേശനം ലഭിച്ചത്. എന്തെങ്കിലും സംഭാവന തന്നാല്‍ ഉപകാരമായി എന്നാണ് ആ മാനേജ്‌മെന്റ് പറഞ്ഞത്. താന്‍ 10,000 രൂപ കൊടുത്തു. അത് വാങ്ങി അവര്‍ രസീതും തന്നു. അന്യസമുദായമായിട്ടു പോലും തന്നില്‍ നിന്ന് കൂടുതല്‍ പണം വാങ്ങാന്‍ കൂട്ടാക്കാതിരുന്ന എന്‍എസ്എസ് നേതൃത്വത്തെ യുവതി പ്രകീര്‍ത്തിക്കുന്നുമുണ്ട്.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …