മുന്‍ ഐടി സെക്രട്ടറി എം.ശിവശങ്കറിന്റെ ഫോണ്‍ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു

16 second read

തിരുവനന്തപുരം: മുന്‍ ഐടി സെക്രട്ടറി എം.ശിവശങ്കറിന്റെ ഫോണ്‍ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച രാത്രി ചോദ്യം ചെയ്യലിനിടെയാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഫോണ്‍ വാങ്ങിയത്. സ്വര്‍ണക്കടത്ത് പ്രതികളില്‍ ചിലരുമായി ശിവശങ്കര്‍ നിരന്തരം ഫോണില്‍ ബന്ധപ്പെട്ടിരുന്നു. ഐടി സെക്രട്ടറിയായി ജോലി ചെയ്തിരുന്ന സമയത്തെ ഫോണ്‍ ആണ് പിടിച്ചെടുത്തത്.

നിര്‍ണായക തെളിവുകള്‍ ഈ ഫോണില്‍ ഉണ്ടെന്നു കരുതുന്നു. ഫോണ്‍ വിദഗ്ധ പരിശോധനയ്ക്ക് അയക്കും. എം.ശിവശങ്കര്‍ക്കെതിരെ കസ്റ്റംസ് തെളിവ് ശേഖരണം ഊര്‍ജിതമാക്കി. ഗൂഢാലോചന നടന്നതായി സംശയിക്കുന്ന ശിവശങ്കറിന്റെ ഫ്‌ലാറ്റില്‍ വീണ്ടും കസ്റ്റംസ് പരിശോധന നടത്തി.

ഒമ്പത് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷവും ശിവശങ്കറിനെ സംശയമുനയിലാണ് കസ്റ്റംസ് നിര്‍ത്തുന്നത്. സെക്രട്ടേറിയറ്റിന് സമീപത്തെ ഫ്‌ലാറ്റാണ് അന്വേഷണ കേന്ദ്രം. ശിവശങ്കറിന്റെ ഫ്‌ലാറ്റിന് സമീപം സ്വപ്നയും സംഘവും എന്തിന് മുറി വാടകയ്‌ക്കെടുത്തു എന്നതാണ് പ്രധാന ചോദ്യം. ഇതെടുത്ത് നല്‍കിയത് ശിവശങ്കര്‍ വഴിയാണന്നും വ്യക്തമായതോടെ രണ്ടാം വട്ടവും കസ്റ്റംസ് റെയ്ഡ് നടത്തി. ചോദ്യം ചെയ്യലില്‍ ഫ്‌ലാറ്റ് കേന്ദ്രീകരിച്ച് നല്‍കിയ പല മൊഴിയിലും പൊരുത്തക്കേടുകളുണ്ട്. ഇവ പരിശോധിച്ച ശേഷം വീണ്ടും ചോദ്യം ചെയ്‌തേക്കും. അതിനിടെ സര്‍ക്കാര്‍ സ്ഥാപനമായ ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിന്റെ ഓഫിസില്‍ എന്‍ഐഎ പരിശോധന നടത്തി. സ്വപ്നയുടെ നിയമന രേഖകളും ശമ്പള ബില്ലും പരിശോധിച്ചു.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …