കള്ളുഷാപ്പുകള്‍ തുറക്കാനുള്ള സര്‍ക്കാര്‍ തീരുമാനം; മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാകുമോ?

16 second read

കൊച്ചി: കള്ളുഷാപ്പുകള്‍ 13 മുതല്‍ തുറക്കാനുള്ള സര്‍ക്കാര്‍ തീരുമാനം കോവിഡ് 19 മായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാകുമോ എന്ന് ആശങ്ക.

കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ ലോക്ഡൗണ്‍ മാര്‍ഗരേഖയില്‍ നാലാം ഭാഗത്ത് എല്ലാ സോണുകളിലും ബാധകമായ നിരോധനങ്ങള്‍ പ്രതിപാദിക്കുന്നു. ഇതില്‍ എട്ടാമത് നിര്‍ദ്ദേശം ഇങ്ങനെയാണ്: സിനിമ ഹാളുകള്‍, ഷോപ്പിങ് മാളുകള്‍, ജിംനേഷ്യം, കായിക സമുച്ചയങ്ങള്‍, നീന്തല്‍ക്കുളങ്ങള്‍, വിനോദ പാര്‍ക്കുകള്‍, തിയറ്ററുകള്‍, ബാറുകള്‍, ഓഡിറ്റോറിയം, അസംബ്ലി ഹാളുകള്‍ എന്നിവയും സമാന സ്വഭാവമുള്ള സ്ഥലങ്ങളും തുറക്കരുത്. ബാറുകള്‍ എന്ന നിര്‍വചനത്തില്‍ കള്ളുഷാപ്പ് ഉള്‍പ്പെടുമെന്നാണ് ഒരു വിഭാഗം ചൂണ്ടിക്കാണിക്കുന്നത്. വിഷയം കേന്ദ്രത്തിന്റെ ശ്രദ്ധയില്‍പ്പെടുത്താനും സാധ്യതയുണ്ട്.

ഇന്നലെ ഷാപ്പുകള്‍ തുറക്കുമെന്ന പ്രഖ്യാപനം മുഖ്യമന്ത്രി നടത്തിയതിനു തൊട്ടുപിന്നാലെ, ഇത് ലോക്ഡൗണിന്റെ ലംഘനമാകുമോ എന്ന ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു. പല ഷാപ്പുകളും ഫാമിലി റസ്റ്ററന്റുകള്‍ ആയി പ്രവര്‍ത്തിക്കുന്നുണ്ട്. മറ്റു റസ്റ്ററന്റുകള്‍ക്ക് പ്രവര്‍ത്തനാനുമതിയില്ലാതിരിക്കെ ഇവിടെ എങ്ങനെ ഭക്ഷണം വിളമ്പും എന്നതു ചര്‍ച്ചയായി. ഷാപ്പുകളില്‍ ആള്‍ത്തിരക്കുണ്ടാവില്ല എന്നും പറയാനാവില്ല. കേരളത്തിലെ ധാരാളം ഷാപ്പുകളില്‍ കുടുംബമായി ഉച്ചഭക്ഷണത്തിനും മറ്റുമെത്തുന്നവരുടെ എണ്ണം സമീപകാലത്ത് വളരെയേറെയാണ്. ലോക്ഡൗണ്‍ കാലത്ത് മറ്റു സൗകര്യങ്ങള്‍ ഇല്ലാത്തത് ഇവിടെ തിരക്ക് ഉയര്‍ത്തിയേക്കും.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …