ജീപ്പ് യാത്രയ്ക്കിടെ കുട്ടി തെറിച്ചുവീണ സംഭവത്തില്‍ വഴിത്തിരിവ് :വനപാലകര്‍ പ്രചരിപ്പിച്ച ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്തതാണെന്നും കണ്ടെത്തി

17 second read

മൂന്നാര്‍: മൂന്നാര്‍- മറയൂര്‍ റോഡില്‍ രാത്രി ജീപ്പ് യാത്രയ്ക്കിടെ അമ്മയുടെ മടിയില്‍ നിന്നു റോഡിലേക്കു തെറിച്ചുവീണ ഒരുവയസ്സുകാരിയെ രക്ഷപ്പെടുത്തിയതു വനപാലകരാണെന്ന വാദം പൊളിയുന്നു. സമീപത്തുണ്ടായിരുന്ന ഓട്ടോ ഡ്രൈവറാണു കുഞ്ഞിനെ രക്ഷപ്പെടുത്തിയതെന്നു വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ വൈറലായി. കുട്ടി റോഡില്‍ വീണു മുട്ടിലിഴയുന്നതു കണ്ടിട്ടും വനപാലകര്‍ അടുത്തു ചെല്ലാതിരുന്നതു പ്രേതഭയത്താലാണെന്നും സൂചന.

ജീപ്പില്‍ നിന്നു കുഞ്ഞ് വീഴുന്നതു സംബന്ധിച്ചു വനപാലകര്‍ പ്രചരിപ്പിച്ച ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്തതാണെന്നും കണ്ടെത്തി. ഓട്ടോ ഡ്രൈവര്‍ എത്തി കുട്ടിയെ എടുക്കുന്നതു സിസിടിവിയുടെ പൂര്‍ണദൃശ്യങ്ങളില്‍ വ്യക്തമാണ്. കുട്ടി ജീപ്പില്‍ നിന്നു വീണ സംഭവത്തില്‍ മാതാപിതാക്കള്‍ക്കെതിരെ മൂന്നാര്‍ പൊലീസ് കേസെടുത്തിരുന്നു.

കേസിന്റെ ഭാഗമായി അന്നത്തെ വിഡിയോ ദൃശ്യങ്ങള്‍ പൂര്‍ണമായും പരിശോധിച്ചപ്പോഴാണു വനം വകുപ്പിന്റെ കള്ളം പുറത്തായത്. മൂന്നാര്‍ സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ കനകരാജാണു കുട്ടിയെ രക്ഷിച്ചത്. കനകരാജിന്റെ പേരു പോലും വനം വകുപ്പ് പുറത്തുവിട്ടിരുന്നില്ല. ഓഗസ്റ്റ് 8നു രാത്രി 10ന് ആണു സംഭവം.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …