പീരുമേട് കസ്റ്റഡിമരണത്തില്‍ പോലീസിന്റെ ക്രൂരത:കാന്താരി മുളകരച്ച് രാജ്കുമാറിന്റെ രഹസ്യഭാഗങ്ങളില്‍ തേച്ചു

17 second read

പീരുമേട്: കസ്റ്റഡിമരണത്തില്‍ പോലീസിന്റെ ക്രൂരത വെളിവാക്കി ക്രൈം ബ്രാഞ്ചിന് കൂടുതല്‍ തെളിവുകള്‍. കൈക്കൂലി നല്‍കാഞ്ഞതിന് രാജ്കുമാറിനെ നെടുങ്കണ്ടം പോലീസ് തുടരെ മര്‍ദിച്ചതായി ക്രൈബ്രാഞ്ചിന് മൊഴിലഭിച്ചതായി സൂചന.
പണം കണ്ടെത്താന്‍ വാഗമണ്ണിലെ വീട്ടില്‍പ്പോയി തിരികെയെത്തിയശേഷം രാജ്കുമാറിനെ പോലീസ് ഉറങ്ങാന്‍ അനുവദിച്ചില്ല. രഹസ്യഭാഗങ്ങളില്‍ കാന്താരി മുളക് അരച്ച് തേച്ചതായും ഒരു പോലീസുകാരന്‍ മൊഴിനല്‍കിയതായാണു വിവരം.

രാജ്കുമാര്‍ പണം നല്‍കാമെന്നു പറഞ്ഞതിനെത്തുടര്‍ന്ന് 12-നു രാത്രി വാഗമണിലെ വീട്ടില്‍ പോലീസ് പരിശോധന നടത്തി. എന്നാല്‍, പണം ലഭിച്ചില്ല. തുടര്‍ന്നാണ് മര്‍ദനത്തിന്റെ രീതി മാറിയത്. ഔദ്യോഗിക വാഹനം ഉപേക്ഷിച്ചെത്തിയ അവധിയിലായിരുന്ന ഡിവൈ.എസ്.പി. നെടുങ്കണ്ടം സ്റ്റേഷനില്‍ രാത്രിയെത്തി കുമാറിനെ മര്‍ദിച്ചിരുന്നു. ഈ ഉദ്യോഗസ്ഥന്‍ ഉന്നത ഇടപെടലിനെത്തുടര്‍ന്നാണ് രാത്രിയില്‍ സ്റ്റേഷനിലെത്തിയതെന്നാണു സൂചന.

മര്‍ദനം തുടര്‍ന്നതോടെ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ പണം ഒളിപ്പിച്ചതായി രാജ്കുമാര്‍ പോലീസിനോടു പറഞ്ഞു. രക്ഷപ്പെടാനായി രാജ്കുമാര്‍ പറഞ്ഞ നുണയായിരുന്നു ഇതെന്നാണു വിവരം. പറഞ്ഞ സ്ഥലങ്ങളില്‍ പരിശോധന നടന്നെങ്കിലും പണം ലഭിച്ചില്ല. തുടര്‍ന്ന് പോലീസ് കാന്താരി മുളകരച്ച് രാജ്കുമാറിന്റെ രഹസ്യഭാഗങ്ങളില്‍ തേച്ചു. രാത്രിയിലാണ് ക്രൂര മര്‍ദനമുറ നടന്നതെന്നും ഈ സമയം പോലീസ് മദ്യലഹരിയിലായിരുന്നെന്നുമാണു വിവരം.സമ്പത്തിക തട്ടിപ്പില്‍ പീരുമേട് മേഖലയിലെ കൂടുതല്‍ പേര്‍ക്കു ബന്ധമുള്ളതായും അഭ്യൂഹങ്ങള്‍ പരക്കുന്നുണ്ട്.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …