എസ്എടി ആശുപത്രി ജീവനക്കാരിയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം

16 second read

തിരുവനന്തപുരം: എസ്എടി ആശുപത്രി ജീവനക്കാരിയെ നടുറോഡില്‍ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം. പ്രണയാഭ്യര്‍ഥന നിരസിച്ചതാണു കാരണമെന്നു കരുതുന്നതായി പൊലീസ്. ഗുരുതരമായി പരുക്കേറ്റ ചെങ്ങന്നൂര്‍ സ്വദേശി പുഷ്പലതയെ (32) മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതി, കൊല്ലം ശാസ്താംപൊയ്ക റോഡുവിള വീട്ടില്‍ നിധിനെ (35) മെഡിക്കല്‍ കോളജ് പൊലീസ് അറസ്റ്റ് ചെയ്തു.

ഇന്നലെ രാവിലെ ആറരയോടെ മെഡിക്കല്‍ കോളജിന് അടുത്തുള്ള ബാറിനു സമീപത്തായിരുന്നു സംഭവം. യുവതിയുടെ ചെവി അറ്റു തൂങ്ങി. തലയുടെ ഒരു വശത്തും ആഴത്തില്‍ മുറിവുണ്ട്. പുഷ്പലതയെ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയയാക്കി. കൊലപ്പെടുത്താനുള്ള ലക്ഷ്യത്തോടെയാണു പുഷ്പലതയെ ആക്രമിച്ചതെന്നു പൊലീസ് വിശദീകരിച്ചു. ആക്രമണ വേളയില്‍ അതുവഴി വന്ന പൊലീസ് പട്രോളിങ് സംഘം ബലപ്രയോഗത്തിലൂടെയാണു പ്രതിയെ കീഴ്‌പ്പെടുത്തിയത്. വാളും സമീപത്തു നിന്നു കണ്ടെടുത്തു.

കൊല്ലത്ത് ഓട്ടോറിക്ഷാ ഡ്രൈവറായ നിധിന്‍, നേരത്തെ ഇവിടെ ആംബുലന്‍സ് ഡ്രൈവറായിരുന്നു. അപ്പോഴത്തെ പരിചയത്തിന്റെ ബലത്തിലാണു പ്രണയാഭ്യര്‍ഥന നടത്തിയതെന്നു പൊലീസ് കരുതുന്നു. സംഭവസമയം മദ്യലഹരിയിലായിരുന്ന ഇയാളെ പിന്നീട് വിശദമായി ചോദ്യം ചെയ്യുമെന്നു പൊലീസ് അറിയിച്ചു.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …