ചേട്ടന്‍ കനിഞ്ഞു ; അനില്‍ അംബാനി അകത്താകില്ല

17 second read

ന്യൂഡല്‍ഹി:ടെലികോം ഘടക നിര്‍മാതാക്കളായ ‘എറിക്സണി’ന് നല്‍കാനുള്ള 458.77 കോടി രൂപയുടെ കുടിശ്ശിക റിലയന്‍സ് കമ്യൂണിക്കേഷന്‍സ് ചെയര്‍മാന്‍ അനില്‍ അംബാനി കൊടുത്തുതീര്‍ത്തു. നാലാഴ്ചയ്ക്കുള്ളില്‍ കുടിശ്ശിക തീര്‍ത്തില്ലെങ്കില്‍ മൂന്നു മാസം ജയില്‍ശിക്ഷ അനുഭവിക്കേണ്ടി വരുമെന്ന് കഴിഞ്ഞ മാസം സുപ്രീം കോടതി വിധിച്ചിരുന്നു.
സുപ്രീം കോടതി വിധിച്ച പിഴ കൂടി ഉള്‍പ്പെട്ടാല്‍ മൊത്തം നല്‍കിയത് 462 കോടി രൂപയാണ്. പണം കൊടുത്തുതീര്‍ത്തതോടെ അനില്‍ അംബാനിക്ക് ജയില്‍ശിക്ഷ അനുഭവിക്കേണ്ടി വരില്ല. പണം കിട്ടിയതായി എറിക്സണിന്റെ അഭിഭാഷകന്‍ അറിയിച്ചു. സുപ്രീം കോടതിയുടെ നിര്‍ദേശം അനുസരിച്ച് പണം കൈമാറാനുള്ള അവസാന തീയതി ചൊവ്വാഴ്ചയാണ്.

2017-ല്‍ റിലയന്‍സ് കമ്യൂണിക്കേഷന്‍സ് പാപ്പരത്ത ഹര്‍ജി ഫയല്‍ ചെയ്തതോടെയാണ് കുടിശ്ശിക സംബന്ധിച്ച് എറിക്സണുമായി തര്‍ക്കം തുടങ്ങിയത്. ഒരു വര്‍ഷത്തിലേറെയായി തര്‍ക്കം തുടരുകയായിരുന്നു. റിലയന്‍സ് കമ്യൂണിക്കേഷന്‍സിന് മൊത്തം 46,000 കോടി രൂപയുടെ കടബാധ്യതയാണ് ഉള്ളത്. റിലയന്‍സ് ജിയോയ്ക്ക് ടെലികോം ബിസിനസും കനേഡിയന്‍ കമ്പനിയായ ബ്രൂക്ഫീല്‍ഡിന് ടവര്‍ കമ്പനിയും വില്‍ക്കാന്‍ നീക്കമുണ്ടായിരുന്നെങ്കിലും അത് പരാജയപ്പെടുകയായിരുന്നു.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …