ഇപ്പോഴത്തെ കോവിഡ് വെളിയില്‍ നിന്ന് വന്നവരുടേത്: അവരെ ഒറ്റപ്പെടുത്തരുത്: നാടിന്റെ ഒരുമയിലൂടെ ഏതുപ്രതിസന്ധിയും അതിജീവിക്കും

18 second read

തിരുവനന്തപുരം: കോവിഡിന് ശേഷം വരുന്ന ഏതു പ്രതിസന്ധിയും അതിജീവിക്കാന്‍ നമുക്ക് സാധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പ്രതിസന്ധിയെ പോസിറ്റീവായി സമീപിച്ച് നാടിന് ഗുണകരമാകുന്ന രീതിയില്‍ മാറ്റാന്‍ ശ്രമിക്കും. നാടിന്റെ ഒരുമയാണ് ഇത്തരം പ്രതിസന്ധിയെ അതിജീവിക്കാനുള്ള കരുത്ത്. ട്വിറ്റര്‍ ഇന്ത്യ സംഘടിപ്പിച്ച AskTheCM എന്ന പരിപാടിയുടെ ആദ്യ എഡിഷനില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കോവിഡ് കാലത്ത് സംസ്ഥാനങ്ങള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി ട്വിറ്ററില്‍ ലൈവായി മറുപടി പറയുന്ന പരിപാടിയാണ് AskTheCM എന്ന ട്വിറ്റര്‍ ഇന്ത്യയുടെ സീരിസ്. ഇതിന്റെ ആദ്യ എഡിഷനാണ് കേരള മുഖ്യമന്ത്രി പങ്കെടുത്തു കൊണ്ട് തുടക്കമായത്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ ലോക ശ്രദ്ധ പിടിച്ചുപറ്റിയ കേരളത്തിന്റെ പ്രവര്‍ത്തനങ്ങളെപ്പറ്റിയും വരാനിരിക്കുന്ന വെല്ലുവിളികളെ സംബന്ധിച്ചും നിരവധി ചോദ്യങ്ങള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വന്നു. കോവിഡ് 19 ഉയര്‍ത്തിയ പ്രതിസന്ധി മറികടക്കാന്‍ നൂതന വഴികള്‍ തേടുന്നതില്‍ കേരളം മുന്നിലാണ്. കേരളത്തില്‍ ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കേസുകളില്‍ ഭൂരിഭാഗവും വെളിയില്‍ നിന്നും വരുന്നതാണ്.’

അവരെ ഒറ്റപ്പെടുത്തരുത്. അവര്‍ക്കുകൂടി അവകാശപ്പെട്ട മണ്ണാണിത്. പ്രവാസികള്‍ക്ക് മാനസികമായ പിന്തുണ നല്‍കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.വിദേശങ്ങളിലുള്ള മലയാളികളുടെ തിരിച്ചുവരവ്, അവരുടെ തൊഴില്‍ പ്രശ്നങ്ങള്‍, മഴക്കാലവും കാലാവസ്ഥ വ്യതിയാനവും, പ്രകൃതിക്ഷോഭ സാധ്യതയെ കേരളം അഭിമുഖീകരിക്കാന്‍ സജ്ജമാകുന്നത്, കാര്‍ഷിക മേഖലയിലുണ്ടാകുന്ന ഇടപെടല്‍, ലോക്ക് ഡൌണ്‍ ഇളവുകളിലേക്കു പോവുമ്പോള്‍ സ്വീകരിക്കുന്ന മുന്‍ കരുതലുകള്‍, പരീക്ഷ നടത്തിപ്പിനു വേണ്ടി സ്വീകരിച്ച നടപടികള്‍ തുടങ്ങി കേരളം നടത്തിയ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചും കേരള മോഡലുമായി ബന്ധപ്പെട്ട് വന്ന ചോദ്യങ്ങള്‍ക്കും മുഖ്യമന്ത്രി മറുപടി പറഞ്ഞു.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …