കര്‍ണാടകയിലെ 14 വിമത എം.എല്‍.എ മാരെയും പുറത്താക്കി കോണ്‍ഗ്രസ്

16 second read

ബെംഗളൂരു: കര്‍ണാടകയിലെ 14 കോണ്‍ഗ്രസ് വിമത എം.എല്‍.എമാരെയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി നേതൃത്വം അറിയിച്ചു. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരിലാണ് നടപടി. കര്‍ണാടക പി.സി.സി അദ്ധ്യക്ഷന്‍ ദിനേശ് ഗുണ്ടറാവുവിന്റെ ശുപാര്‍ശ പരിഗണിച്ചു കൊണ്ടാണ് പതിനാല് പേരേയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി ഹൈക്കമാന്‍ഡ് അറിയിച്ചത്. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തിലാണ് ഇവരെ പുറത്താക്കുന്നതെന്ന് സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ അറിയിച്ചു.

മഹേഷ് കുമ്മാതലി, ശ്രീമന്ത് ബി. പാട്ടീല്‍, രമേശ് എല്‍.ജാര്‍ക്കിഹോളി, പ്രതാപ് ഗൗണ്ട പാട്ടീല്‍, ശിവറാം മഹബലേശ്വര്‍ ഹെബ്ബാര്‍, ബി.സി. പാട്ടീല്‍, ആര്‍. ശങ്കര്‍, ആനന്ദ് സിംഗ്, ഡോ.കെ. സുധാകര്‍, ബി.എ. ബസവരാജ്, എസ്.ടി. സോമശേഖര, മുനിരത്‌ന, ആര്‍.റോഷന്‍ ബെയ്ഗ്, എം.ടി.ബി നാഗരാജ് എന്നീ മുന്‍ എം.എല്‍.എമാരെയാണ് കോണ്‍ഗ്രസ് പുറത്താക്കിയത്.
നേരത്തെ കര്‍ണാടക സ്പീക്കറായിരുന്ന രമേശ് കുമാര്‍ കൂറുമാറ്റ നിരോധന നിയമപ്രകാരം ഇവരെ അയോഗ്യരാക്കി പ്രഖ്യാപിച്ചിരുന്നു. ഇതോടെ 2023 വരെ ഇവര്‍ക്ക് ഒരു തിരഞ്ഞെടുപ്പിലും മത്സരിക്കാനാവില്ല. സ്പീക്കറുടെ നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്ന് വിമത നേതാക്കള്‍ അറിയിച്ചിട്ടുണ്ട്.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …