പുതിയ വിദ്യാഭ്യാസ നയത്തിന്റെ കരടിനെതിരെ മുന്നറിയിപ്പുമായി തമിഴ്‌നാട്

16 second read

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ പുതിയ വിദ്യാഭ്യാസ നയത്തിന്റെ കരടിനെതിരെ പ്രതിഷേധം ശക്തം. സ്‌കൂളുകളില്‍ ഹിന്ദി മൂന്നാം ഭാഷയായി നിര്‍ബന്ധമായും പഠിപ്പിക്കണമെന്ന നിര്‍ദേശത്തിനെതിരെയാണു സമൂഹമാധ്യമങ്ങളില്‍ ശനിയാഴ്ച പ്രതിഷേധം കടുത്തത്. മുന്‍ ഐഎസ്ആര്‍ഒ മേധാവി കൃഷ്ണസ്വാമി കസ്തൂരിരംഗന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം തയാറാക്കിയ നിര്‍ദേശങ്ങള്‍ക്കെതിരെ തമിഴ്‌നാട്ടില്‍നിന്നുള്ള രാഷ്ട്രീയ കക്ഷികളാണു രംഗത്തെത്തിയത്.

2019ലെ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ കരടില്‍ മൂന്ന് ഭാഷാ സംവിധാനം വേണമെന്നാണു നിര്‍ദേശിക്കുന്നത്. എട്ടാം ക്ലാസുവരെ സ്‌കൂളുകളില്‍ ഹിന്ദി നിര്‍ബന്ധമാക്കുന്നതിനുള്ള നീക്കമാണിതെന്നാണു വിമര്‍ശകരുടെ പക്ഷം. വിവിധ ഹാഷ്ടാഗുകളില്‍ ശനിയാഴ്ച വൈകിട്ടുവരെ 1 ലക്ഷത്തിലധികം ട്വീറ്റുകളാണു ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ടത്. സംഭവം ചര്‍ച്ചയായതിനു പിന്നാലെ വിശദീകരണവുമായി വിദ്യാഭ്യാസ മന്ത്രി രമേഷ് പൊക്രിയാല്‍ രംഗത്തെത്തി. റിപ്പോര്‍ട്ട് മാത്രമാണു വന്നതെന്നും ഇത് നയമല്ലെന്നും മന്ത്രി അറിയിച്ചു.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …