പ്രതിക്ഷ പാര്‍ട്ടികള്‍ക്കെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തി നരേന്ദ്ര മോദി

16 second read

ന്യൂഡല്‍ഹി: പ്രതിക്ഷ പാര്‍ട്ടികള്‍ക്കെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിപക്ഷ പാര്‍ട്ടികള്‍ പാകിസ്താനെ സഹായിക്കുകയും ഇന്ത്യയെ ദ്രോഹിക്കുകയുമാണെന്ന് അദ്ദേഹം പറഞ്ഞു. കന്യാകുമാരിയില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചില പാര്‍ട്ടികള്‍ മോദിയോടുള്ള വെറുപ്പ് കൊണ്ട് രാജ്യത്തേയും വെറുക്കുന്നു. ഭീകരവാദത്തിനെതിരായ രാജ്യത്തിന്റെ പോരാട്ടത്തെ ലോകം പിന്തുണക്കുന്നു. എന്നാല്‍ ചില പാര്‍ട്ടികള്‍ മാത്രം പോരാട്ടത്തെ എതിര്‍ക്കുകയാണ്. ഇതില്‍ ആശ്ചര്യമില്ല, രാജ്യം ഒന്നടങ്കം സൈന്യത്തെ പിന്തുണക്കുന്നുണ്ട്.

ദീര്‍ഘകാലമായി ഇന്ത്യ ഭീകരവാദത്തെ സഹിക്കുന്നു. ഇനി അതുണ്ടാകില്ല.. ഭീകരവാദത്തിന് ഉത്തരവാദികളായ ആളുകള്‍ ശിക്ഷിക്കപ്പെടണമെന്ന് രാജ്യം ആഗ്രഹിച്ചിരുന്നു. എന്നാല്‍ മുമ്പൊരിക്കലും അവര്‍ക്കെതിരെ ഇത്തരത്തിലുള്ള ഒരു നടപടിയും ഉണ്ടായിട്ടില്ല. മുംബൈ ആക്രമണം ഉണ്ടായപ്പോള്‍ ഒന്നും ചെയ്തില്ല. എന്നാല്‍ ഉറി, പുല്‍വാമ ആക്രമണങ്ങള്‍ ഉണ്ടായപ്പോള്‍ നമ്മുടെ വായുസേന എങ്ങനെയാണ് പ്രതികരിച്ചതെന്ന് നിങ്ങള്‍ കണ്ടതല്ലേയെന്നും മോദി ചോദിച്ചു.

യുപിഎ കാലത്ത് വ്യോമസേന നടപടിക്ക് തുനിഞ്ഞിരുന്നതായും സര്‍ക്കാര്‍ വേണ്ടെന്ന് വെക്കുകയായിരുന്നുവെന്നാണ് വാര്‍ത്താ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. എന്നാല്‍ പുതിയ ഇന്ത്യയില്‍ അങ്ങനെയല്ല. സൈന്യത്തിന് സാഹചര്യം വേണ്ട വിധം കൈകാര്യം ചെയ്യാന്‍ പൂര്‍ണ്ണ അധികാരം നല്‍കിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …