ശസ്ത്രക്രിയയ്ക്ക് കയറ്റിയ വീട്ടമ്മ മരിച്ചു: ചികില്‍സാ പിഴവ് ആരോപിച്ച് ബന്ധുക്കള്‍: മുത്തൂറ്റ് ആശുപത്രിക്കെതിരേ പൊലീസ് കേസെടുത്തു

17 second read

പത്തനംതിട്ട: ശസ്ത്രക്രിയയ്ക്ക് കയറ്റിയ വീട്ടമ്മ മരണമടഞ്ഞ കേസില്‍ സ്വകാര്യ ആശുപത്രിക്കെതിരേ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. റിങ് റോഡരികില്‍ പ്രവര്‍ത്തിക്കുന്ന മുത്തൂറ്റ് മെഡിക്കല്‍ സെന്ററിനെതിരേയാണ് കേസ് എടുത്തിട്ടുള്ളത്.

മലയാലപ്പുഴ കാഞ്ഞിരപ്പാറ ജയ ഭവനത്തില്‍ മനോജിന്റെ ഭാര്യ സതിഭായി (49) ആണ് മരിച്ചത്. അപ്പെന്‍ഡിസൈറ്റിസിന്റെ ശസ്ത്രക്രിയയ്ക്കായി 23 നാണ് സതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 24 ന് ഉച്ചയോടെ ഇവരെ ശസ്ത്രക്രിയാ റുമിലേക്ക് മാറ്റി. അവിടെ വച്ചാണ് മരണം സംഭവിച്ചത്. തുടര്‍ന്ന് സതിയുടെ മരണ വിവരം ബന്ധുവായ സുരേഷിനെ ഡോക്ടര്‍ അറിയിച്ചു. പെട്ടെന്നുണ്ടായ ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പറഞ്ഞത്. മരണത്തില്‍ സംശയമുണ്ടെന്നും ഓവര്‍ ഡോസ് അനസ്തേഷ്യയാണ് മരണകാരണമെന്നും ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചു. സതിയുടെ ബന്ധുക്കളുടെ പരാതിയിലാണ് പത്തനംതിട്ട പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. തുടര്‍ന്ന് മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടം നടത്തി.

ചികില്‍സാപ്പിഴവ് ആരോപിച്ചാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇത് സംബന്ധിച്ച് കൂടുതല്‍ അന്വേഷണം ആവശ്യമാണെന്ന് പൊലീസ് അറിയിച്ചു. ചികില്‍സാപ്പിഴവ് ഉണ്ടായിട്ടുണ്ടോ എന്ന് കണ്ടെത്താന്‍ വിദഗ്ധ ഡോക്ടര്‍മാരുടെ പാനലിനെ നിയോഗിക്കും. ഇവരുടെ അഭിപ്രായം അനുസരിച്ചാകും കേസ് സംബന്ധിച്ച് തുടര്‍ നടപടികള്‍ മുന്നോട്ടു നീങ്ങുക.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …