അന്‍ജിത്ത് അടൂരിലെ ദേവിസ്‌കാനില്‍ മാത്രമല്ല തിരുവനന്തപുരത്തെ ദേവിസ്‌കാനിംഗിലും സ്‌കാനിംഗിലെത്തിയ യുവതികളുടെയും ദൃശ്യങ്ങള്‍ പകര്‍ത്തി: പ്രതിഷേധസമരം നടത്തിയ രാഷ്ട്രീയക്കാര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് ദേവിസ്‌കാന്‍ ചെയര്‍മാന്‍

18 second read

അടൂര്‍: ദേവി സ്‌കാന്‍സില്‍ യുവതി തുണി മാറുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസിലെ പ്രതി അന്‍ജിത്തിന്റെ ഫോണ്‍ പരിശോധിച്ചപ്പോള്‍ കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങള്‍. ഇയാള്‍ തിരുവനന്തപുരം ദേവി സ്‌കാന്‍സില്‍ ജോലി ചെയ്യുമ്പോഴും ഇതേ പണി കാണിച്ചിട്ടുണ്ട്. അവിടെ നിന്ന് പകര്‍ത്തിയ 12 പേരുടെ ദൃശ്യങ്ങളാണ് ഫോണില്‍ ഉണ്ടായിരുന്നത്. ഡ്യൂട്ടിക്ക് കയറിയാല്‍ ഉടന്‍ രോഗികള്‍ സ്‌കാനിങ്ങിനായി വസ്ത്രം മാറുന്ന മുറിയില്‍ ഫോണ്‍ സ്ഥാപിക്കുകയാണ് ഇയാളുടെ രീതി. കാമറ ഫോക്കസ് ചെയ്ത് വയ്ക്കുമ്പോള്‍ കൃത്യമായി കിട്ടുന്ന ദൃശ്യങ്ങള്‍ മാത്രമാണ് സേവ് ചെയ്ത് സുക്ഷിച്ചിരുന്നത്. അല്ലാത്ത വീഡിയോ ദൃശ്യങ്ങള്‍ ഡിലിറ്റ് ചെയ്തിരുന്നുവെന്ന് ഇയാള്‍ പോലീസിനോട് സമ്മതിച്ചു.

ചില ദൃശ്യങ്ങളില്‍ നഗ്നഭാഗങ്ങള്‍ ലഭിച്ചില്ലെങ്കില്‍ അത് ഡിലീറ്റ് ചെയ്യും. പൂര്‍ണമായി കിട്ടിയിരുന്നത് മാത്രമാണ് മൊബൈല്‍ ഫോണ്‍ ഗാലറിയില്‍ സുക്ഷിച്ചിരുന്നത്. അടൂരിലെ ദേവി സ്‌കാന്‍സില്‍ വെള്ളിയാഴ്ച വൈകിട്ട് ആറിനാണ് യുവതി സ്‌കാനിങ്ങിന് എത്തിയത്. കാലിന്റെ എം.ആര്‍.ഐ സ്‌കാനിങ്ങിനായിട്ടാണ് യുവതി എത്തിയത്. ഇതിന് സ്‌കാനിങ് സെന്ററിലെ വസ്ത്രം ധരിക്കണമായിരുന്നു. സെന്ററിലെ ഒരു മുറിക്കുള്ളിലാണ് വസ്ത്രം മാറുന്നതിനായി യുവതി കയറിയത്. മുറിക്കുള്ളിലെ തുറന്ന അലമാരയ്ക്കുള്ളില്‍ അടുക്കി വച്ചിരുന്ന തുണികള്‍ക്കിടയില്‍ മൊബൈല്‍ ഫോണ്‍ ഇരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന്, യുവതി പരിശോധിച്ചപ്പോഴാണ് വസ്ത്രം മാറുന്ന ദൃശ്യം മൊബൈല്‍ ഫോണില്‍ കണ്ടത്. ഇതോടെ ദൃശ്യങ്ങള്‍ ഫോണില്‍ നിന്നും നീക്കം ചെയ്ത ശേഷം അടൂര്‍ പോലീസില്‍ വിവരം അറിയിച്ചു.

അടൂര്‍ പോലീസ് ഇന്‍സ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി റേഡിയോഗ്രാഫറെ കസ്റ്റഡിയിലെടുത്ത ശേഷം യുവതിയുടെ പരാതിപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. പ്രതിയെ വിശദമായി ചോദ്യംചെയ്തപ്പോള്‍ കുറ്റം സമ്മതിച്ചു, തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തി. അടുരില്‍ നിന്ന് നാലിലധികം ദൃശ്യങ്ങള്‍ ഇയാള്‍ പകര്‍ത്തിയിട്ടുണ്ട്.

കൂടുതല്‍ ദൃശ്യങ്ങള്‍ പ്രതി പകര്‍ത്തിയിട്ടുണ്ടോ എന്നറിയാന്‍ ഫോണ്‍ ജില്ലാ സൈബര്‍ സെല്ലിന് കൈമാറും. വിശദമായ അന്വേഷണത്തിന് ജില്ലാ പോലീസ് മേധാവി നിര്‍ദേശിച്ചു. അടൂര്‍ ഡിവൈഎസ്പി ആര്‍.ബിനു, പോലീസ് ഇന്‍സ്പെക്ടര്‍ ടി.ഡി. പ്രജീഷ്, എസ് ഐമാരായ വിപിന്‍കുമാര്‍, സുദര്‍ശന, സിവില്‍ പോലീസ് ഓഫീസര്‍മാരായ സുനില്‍, റോബി ഐസക് എന്നിവരടങ്ങുന്ന പ്രത്യേകസംഘമാണ് അന്വേഷണം നടത്തുന്നത്.

 

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …