നീണ്ട രാഷ്ട്രീയ നാടകത്തിനൊടുവില്‍ നടന്ന അവിശ്വാസപ്രമേയ വോട്ടെടുപ്പില്‍ ഇമ്രാന്‍ ഖാന്‍ ഔട്ട്

17 second read

ഇസ്ലാമാബാദ്: അര്‍ധരാത്രി കഴിഞ്ഞും നീണ്ട രാഷ്ട്രീയ നാടകത്തിനൊടുവില്‍ നടന്ന അവിശ്വാസപ്രമേയ വോട്ടെടുപ്പില്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ (69) പുറത്ത്. ഭരണകക്ഷി അംഗങ്ങള്‍ വിട്ടുനിന്ന വോട്ടെടുപ്പില്‍ 174 വോട്ടുകള്‍ക്കാണ് അവിശ്വാസപ്രമേയം പാസായത്. 342 അംഗ നാഷനല്‍ അസംബ്ലിയില്‍ 172 വോട്ടാണു വേണ്ടിയിരുന്നത്. അവിശ്വാസപ്രമേയം പാസായി മിനിറ്റുകള്‍ക്കകം ഇമ്രാന്‍ ഔദ്യോഗികവസതി ഒഴിഞ്ഞു.

വോട്ടെടുപ്പിനു തൊട്ടുമുന്‍പ് നാഷനല്‍ അസംബ്ലി സ്പീക്കറും ഡപ്യൂട്ടി സ്പീക്കറും രാജിവച്ചതിനെത്തുടര്‍ന്ന് ഇടക്കാല സ്പീക്കറെ നിയോഗിച്ചാണ് നടപടികള്‍ പൂര്‍ത്തിയാക്കിയത്. പുതിയ പ്രധാനമന്ത്രിയെ തിങ്കളാഴ്ച തിരഞ്ഞെടുത്തേക്കും. പ്രതിപക്ഷനേതാവും മുന്‍ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ സഹോദരനുമായ ഷഹബാസ് ഷരീഫ് (70) പ്രധാനമന്ത്രിയാകുമെന്നാണു സൂചന.

അവിശ്വാസ പ്രമേയ നടപടികള്‍ക്കായി ഇന്നലെ രാവിലെ പാര്‍ലമെന്റ് ചേര്‍ന്നെങ്കിലും വോട്ടെടുപ്പു നടത്താതെ സമ്മേളനം രാത്രി വരെ വലിച്ചുനീട്ടുകയായിരുന്നു. രാത്രി 9നു ചേര്‍ന്ന അടിയന്തര മന്ത്രിസഭാ യോഗം ഇമ്രാന്‍ രാജിവയ്‌ക്കേണ്ടതില്ലെന്ന തീരുമാനമെടുത്തു പിരിഞ്ഞു. അതിനിടെ, സേനാ മേധാവി ഖമര്‍ ജാവേദ് ബജ്വ ഇമ്രാനുമായി കൂടിക്കാഴ്ച നടത്തി. തുടര്‍ന്ന് പാര്‍ലമെന്റിനു പുറത്ത് സൈനികവ്യൂഹം നിരന്നു.

വോട്ടെടുപ്പിനു സഭാ സ്പീക്കര്‍ അനുവദിക്കാത്തതിനെത്തുടര്‍ന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഉമര്‍ ബന്ദ്യാല്‍ അര്‍ധരാത്രി പ്രത്യേക സിറ്റിങ്ങിനു കോടതി തുറക്കാന്‍ നിര്‍ദേശം നല്‍കി. സൈന്യത്തിന്റെയും സുപ്രീം കോടതിയുടെയും നിര്‍ണായക ഇടപെടലോടെ, അവിശ്വാസപ്രമേയ വോട്ടെടുപ്പ് നീട്ടിവയ്ക്കാനുള്ള ഇമ്രാന്റെ തന്ത്രം പാളി.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …