2017ല്‍ ഗോവയില്‍ സംഭവിച്ച അബദ്ധം ആവര്‍ത്തിക്കാതിരിക്കാന്‍ മുന്‍കരുതലുമായി കോണ്‍ഗ്രസ്

17 second read

ന്യൂഡല്‍ഹി: 2017 നിയമസഭാ തിരഞ്ഞെടുപ്പില്‍ ഗോവയില്‍ സംഭവിച്ച അബദ്ധം ആവര്‍ത്തിക്കാതിരിക്കാന്‍ മുന്‍കരുതലുമായി കോണ്‍ഗ്രസ്. അന്ന് തിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും ചെറു പാര്‍ട്ടികളുടെ പിന്തുണ നേടാതിരുന്നതും എംഎല്‍എമാര്‍ പാര്‍ട്ടി ഒഴിഞ്ഞു ബിജെപിയില്‍ചേരുകയും ചെയ്തതോടെ കോണ്‍ഗ്രസിന് അധികാരം നേടാനായില്ല.

ഇക്കുറി തിരഞ്ഞെടുപ്പ് നടക്കുന്ന നാല് സംസ്ഥാനങ്ങളില്‍ (പഞ്ചാബ്,ഗോവ, ഉത്തരാഖണ്ഡ്, മണിപ്പൂര്‍) പ്രധാന കോണ്‍ഗ്രസ് നേതാക്കളെ പ്രത്യേക ചുമതലകള്‍ നല്‍കി അയച്ചതായി പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. ഈ നേതാക്കള്‍ക്ക് പ്രധാന തീരുമാനങ്ങള്‍ എടുക്കുന്നതിനുള്ള അധികാരം നല്‍കി. തൂക്കുസഭയോ കൂട്ടുകക്ഷി സഭയോ ഉയരുന്ന സാഹചര്യത്തില്‍ പാര്‍ട്ടിക്ക് എങ്ങനെ അധികാരം നേടാമെന്ന് നിര്‍ദേശം നല്‍കാനാണ് നേതാക്കള്‍ക്ക് ചുമതല നല്‍കിയത്. ഇതിനായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി യോഗങ്ങള്‍ സംഘടിപ്പിക്കുകയും കോണ്‍ഗ്രസ് സ്വീകരിക്കേണ്ട തന്ത്രങ്ങള്‍ ചര്‍ച്ച ചെയ്യുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്.

2017ലെ തിരഞ്ഞെടുപ്പില്‍ ആകെയുള്ള 40 സീറ്റില്‍ 17 ഇടത്ത് കോണ്‍ഗ്രസ് വിജയിച്ചു ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. 13 സീറ്റുകളില്‍ വിജയിച്ച ബിജെപി ചെറിയ പാര്‍ട്ടികളുടെയും സ്വതന്ത്രരുടെയും സഹായത്തോടെ അധികാരം നേടി. രണ്ടു വര്‍ഷങ്ങള്‍ കഴിഞ്ഞു 15 കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നതോടെ കോണ്‍ഗ്രസ് ഗോവയില്‍ തകരുകയായിരുന്നു.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …