വിവാഹത്തിന് ഡ്രസ് നല്‍കി മടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന കാര്‍ കനാലിലേക്ക് മറിഞ്ഞു മൂന്ന് സ്ത്രീകള്‍ മരിച്ചു

18 second read

അടൂര്‍: വിവാഹത്തിന് വധുവിന്റെ വീട്ടില്‍ പുടവ കൊടുത്തു മടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ടു മറിഞ്ഞ് മൂന്നു സ്ത്രീകള്‍ മരിച്ചു. ഓയൂര്‍ അമ്പലംമുക്ക് കാത്തിരത്തുംമൂട് ( ഹാപ്പിവില്ല) കുടുംബാംഗങ്ങളായ ശ്രീജ (45), ശകുന്തള(51), ഇന്ദിര (57) എന്നിവരാണ് മരിച്ചത്.

പരുക്കേറ്റ ബിന്ദു (38) അലന്‍ (14), ,അശ്വതി (27) ഡ്രൈവര്‍ ശരത്ത്, , എന്നിവരെ അടൂര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു ഇന്ന് ഉച്ചയ്ക്ക് 12 ന് അടൂര്‍ ഹൈസ്‌ക്കൂള്‍ ജംഗ്ഷനില്‍ കരുവാറ്റയില്‍ കെഐപി കനാലിലേക്കാണ് കാര്‍ മറിഞ്ഞത്. മാരുതി സ്വിഫ്ട് കാറില്‍ ഏഴു പേരാണുണ്ടായിരുന്നത്. നാലു പേരെ ഉടന്‍ രക്ഷപ്പെടുത്തി. ഒലിച്ചു പോയ മൂന്നു സ്ത്രീകളാണ് മരിച്ചത്. നാളെ നടക്കേണ്ട വിവാഹത്തിന് ഹരിപ്പാടുള്ള വധുവിന്റെ വീട്ടില്‍ പുടവ കൊടുത്ത് മടങ്ങിയതാണ് സംഘം.

ഫയര്‍ ഫോഴ്സും നാട്ടുകാരും പൊലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ആയൂര്‍ അമ്പലംമുക്കില്‍ നിന്നും ഹരിപ്പാട് വിവാഹഡ്രസ് കൊടുക്കാന്‍ പോയവരുടെ KL – 24 T 170 സിഫ്റ്റ് കാറാണ് അപകടത്തില്‍പ്പെട്ടത്.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …