യെമനിലെ ഹൂതി വിമതര്‍ നടത്തുന്ന ജയിലിനു നേരെയുണ്ടായ വ്യോമാക്രമണത്തില്‍ കുട്ടികളടക്കം ഇരുനൂറിലധികം പേര്‍ കൊല്ലപ്പെട്ടെന്ന്

17 second read

സന: യെമനിലെ ഹൂതി വിമതര്‍ നടത്തുന്ന ജയിലിനു നേരെയുണ്ടായ വ്യോമാക്രമണത്തില്‍ കുട്ടികളടക്കം ഇരുനൂറിലധികം പേര്‍ കൊല്ലപ്പെടുകയോ പരുക്കേല്‍ക്കുകയോ ചെയ്തുവെന്ന് റിപ്പോര്‍ട്ട്. ഹൂതി വിമതരുടെ ശക്തികേന്ദ്രമായ സാദയിലെ ജയിലിനുനേരെയാണ് ആക്രമണമുണ്ടായത്.

സൗദി നേതൃത്വത്തിലുള്ള സഖ്യസേനയുടെ വ്യോമാക്രമണത്തില്‍ ടെലികമ്യൂണിക്കേഷന്‍ സംവിധാനം തകര്‍ന്നു. ഇതേത്തുടര്‍ന്ന് യെമനില്‍ രാജ്യവ്യാപകമായി ഇന്റര്‍നെറ്റ് ബന്ധം തടസ്സപ്പെട്ടു. ആക്രമണത്തില്‍ 70 പേര്‍ മരിക്കുകയും 138 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

തിങ്കളാഴ്ച യുഎഇ തലസ്ഥാനമായ അബുദാബിയില്‍ യെമനിലെ ഹൂതി വിമതര്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തിനു പിന്നാലെയാണ് യുഎഇ ഉള്‍പ്പെട്ട സൗദി സഖ്യസേന ആക്രമണം ശക്തമാക്കിയത്. ഡ്രോണ്‍ ആക്രമണത്തില്‍ 3 പേര്‍ കൊല്ലപ്പെട്ടിരുന്നു.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മലയാളി ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ സുഹാറിന് സമീപം ലിവ റൗണ്ട് എബൗട്ടിലുണ്ടില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ട…