4 മാസത്തെ ഇടവേളയ്ക്ക് ശേഷം കണ്ണൂരില്‍ നിന്ന് ഇന്നു മുതല്‍ മസ്‌കത്തിലേക്ക് വിമാന സര്‍വീസ് പുനരാരംഭിക്കും

18 second read

മസ്‌കത്ത് : 4 മാസത്തെ ഇടവേളയ്ക്ക് ശേഷം കണ്ണൂരില്‍ നിന്ന് ഇന്നു മുതല്‍ മസ്‌കത്തിലേക്ക് വിമാന സര്‍വീസ് പുനരാരംഭിക്കും. എയര്‍ ഇന്ത്യ എക്‌സ്പ്രസ് ആണ് 129 ദിവസങ്ങള്‍ക്ക് ശേഷം എയര്‍ ബബിള്‍ ക്രമീകരണത്തിലൂടെ സര്‍വീസ് നടത്തുന്നത്. ഏപ്രില്‍ 24 മുതലാണ് മസ്‌കത്തില്‍ യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയത്.

രാവിലെ 9.45ന് കണ്ണൂരില്‍ നിന്ന് പുറപ്പെട്ട് പ്രാദേശിക സമയം 11.25ന് മസ്‌കത്തില്‍ എത്തുന്ന തരത്തിലാണ് സമയ ക്രമീകരണം. തിങ്കള്‍, വ്യാഴം, ശനി ദിവസങ്ങളിലാണ് സര്‍വീസ്. ഒക്ടോബര്‍ പകുതി വരെ ടിക്കറ്റ് ബുക്കിങ് ഓപ്പണ്‍ ആണ്. ഉയര്‍ന്ന ടിക്കറ്റ് നിരക്ക് ഈടാക്കുന്നതിനെ തുടര്‍ന്ന് യാത്രക്കാര്‍ക്കിടയില്‍ നിന്ന് പ്രതിഷേധം ഉയരുന്നുണ്ട്.

യുഎഇ സര്‍വീസുകള്‍ക്ക് പിന്നാലെ ഒമാനിലേക്കും സര്‍വീസ് ആരംഭിച്ചതോടെ കണ്ണൂരില്‍ രാജ്യാന്തര സര്‍വീസ് സജീവമായി തുടങ്ങി. റഗുലര്‍ രാജ്യാന്തര സര്‍വീസ് തുടങ്ങാന്‍ ഡിജിസിഎ അനുമതി നല്‍കിയിട്ടില്ലെങ്കിലും വന്ദേഭാരത്, എയര്‍ ബബിള്‍ ക്രമീകരണം വഴിയാണ് വീണ്ടും സര്‍വീസുകള്‍ ആരംഭിച്ചത്. എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ് ആണ് കൂടുതലും സര്‍വീസും നടത്തുന്നത്.

ഷാര്‍ജയിലേക്ക് ഇന്‍ഡിഗോയും ഷാര്‍ജ, അബുദാബി എന്നിവിടങ്ങളിലേക്ക് ഗോ ഫസ്റ്റും സര്‍വീസ് നടത്തുന്നുണ്ട്.വെള്ളി ഒഴികെ ആഴ്ചയില്‍ 6 ദിവസമാണ് കണ്ണൂര്‍-ഷാര്‍ജ സര്‍വീസ്. 10,000 മുതല്‍ 12,000 വരെയാണ് ടിക്കറ്റ് നിരക്ക്. ആഴ്ചയില്‍ 4 ദിവസം( ഞായര്‍, ചൊവ്വ, വ്യാഴം, ശനി) ആണ് കണ്ണൂര്‍- ദുബായ് സര്‍വീസ്. 20,000 മുതല്‍ 29,000 വരെയാണ് ടിക്കറ്റ് നിരക്ക്.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …