കനത്ത മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ രണ്ടു മരണം

16 second read

ടോക്കിയോ: ജപ്പാനിലെ വിനോദസഞ്ചാര കേന്ദ്രമായ അറ്റാമി പട്ടണത്തില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ രണ്ടു മരണം. മഴ നിലയ്ക്കാത്തിനാല്‍ പല തവണ രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവയ്‌ക്കേണ്ടി വന്നു. 19 പേരെ രക്ഷിച്ചതായും 20 പേരെ കാണാതായെന്നും വാര്‍ത്താ ഏജന്‍സി എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. 130ഓളം വീടുകളും കെട്ടിടങ്ങളും മണ്ണിനിടയിലാണ്. മരണസംഖ്യ ഉയര്‍ന്നേക്കുമെന്നു രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു.

പ്രദേശത്തേക്കുള്ള വൈദ്യുതിബന്ധം നിലച്ചു. തീരദേശ പട്ടണമായ അറ്റാമിയില്‍ നൂറുകണക്കിനു രക്ഷാപ്രവര്‍ത്തകരും സൈന്യവും സംയുക്തമായാണു തിരച്ചില്‍ നടത്തുന്നത്. ടോക്കിയോയില്‍നിന്ന് 90 കിലോമീറ്റര്‍ (55 മൈല്‍) തെക്കുപടിഞ്ഞാറുള്ള അറ്റാമിയില്‍ കഴിഞ്ഞ 48 മണിക്കൂറിനകം 313 മില്ലിമീറ്റര്‍ മഴ പെയ്തു. ജൂലൈയില്‍ ആകെ കിട്ടാറുള്ള ശരാശരി മഴ 242.5 മില്ലിമീറ്ററാണ്. കാലാവസ്ഥാ വ്യതിയാനമാണ് അതിശക്തമായ മഴയ്ക്കു കാരണമെന്നു ശാസ്ത്രജ്ഞര്‍ പറയുന്നു.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …