ഗര്‍ഭിണികള്‍ക്ക് കോവിഡ് വാക്‌സീന്‍ സ്വീകരിക്കാമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം

17 second read

ന്യൂഡല്‍ഹി: ഗര്‍ഭിണികള്‍ക്ക് കോവിഡ് വാക്‌സീന്‍ സ്വീകരിക്കാമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. എന്നാല്‍ കൃത്യമായ ഡേറ്റ ലഭിക്കുന്നതുവരെ കുട്ടികള്‍ക്കു വാക്‌സീന്‍ നല്‍കുന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടെന്നാണു കേന്ദ്ര തീരുമാനം. കോവിഡ് മൂന്നാം തരംഗമെന്ന ഭീഷണി ഉയരുന്നതിനിടെ രാജ്യത്ത് വാക്‌സിനേഷന്‍ വേഗത്തിലാക്കാനാണു സര്‍ക്കാര്‍ ശ്രമം.

ഗര്‍ഭിണികള്‍ക്കും വാക്‌സീന്‍ നല്‍കണം. വാക്‌സിനേഷന്‍ അവര്‍ക്ക് സഹായമായിരിക്കുമെന്ന് ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ ഡോ. ബല്‍റാം ഭാര്‍ഗവ പറഞ്ഞു. ഒരു രാജ്യം മാത്രമാണു കുട്ടികള്‍ക്കു വാക്‌സീന്‍ നല്‍കുന്നത്. രണ്ട് മുതല്‍ 18 വയസ്സുവരെ പ്രായമുള്ള കുട്ടികള്‍ക്കു വാക്‌സീന്‍ നല്‍കുന്നതു സംബന്ധിച്ചു പഠനങ്ങള്‍ നടക്കുകയാണ്. സെപ്റ്റംബറോടെ ഇതിന്റെ ഫലം പുറത്തുവരുമെന്നും ബല്‍റാം ഭാര്‍ഗവ വ്യക്തമാക്കി.

കോവിഡ് മൂന്നാം തരംഗം കുട്ടികളെ കൂടുതലായി ബാധിച്ചേക്കാമെന്നു റിപ്പോര്‍ട്ടുകളുണ്ട്. കുട്ടികള്‍ക്കായുള്ള കോവാക്‌സീന് വേണ്ടി ഭാരത് ബയോടെക് പരീക്ഷണങ്ങള്‍ നടത്തുന്നുണ്ട്. 525 കുട്ടികളില്‍ നടത്തുന്ന പരീക്ഷണത്തിന്റെ ഫലങ്ങള്‍ രണ്ടോ, മൂന്നോ മാസത്തില്‍ ലഭിക്കുമെന്നാണു കരുതുന്നത്.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …