പത്തനംതിട്ട സിന്‍ഡിക്കേറ്റ് ബാങ്കില്‍ നിന്ന് ക്ലാര്‍ക്ക് തട്ടിയത് 8.13 കോടിയെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട്: തട്ടിപ്പ് നടത്തിയ വിജീഷ് വര്‍ഗീസ് ഒളിവില്‍ കഴിഞ്ഞത് കൊച്ചിയില്‍: പൊലീസ് എത്തുന്നത് അറിഞ്ഞ് പ്രതി രക്ഷപ്പെട്ടു

17 second read

പത്തനംതിട്ട: കാനറ ബാങ്കുമായി ലയിപ്പിച്ച സിന്‍ഡിക്കേറ്റ് ബാങ്ക് ശാഖയില്‍ ക്ലാര്‍ക്ക് നടത്തിയ തട്ടിപ്പിന്റെ യഥാര്‍ഥ വ്യാപ്തി വ്യക്തമാക്കുന്ന ഓഡിറ്റ് റിപ്പോര്‍ട്ട് പുറത്ത്. വിവിധ അക്കൗണ്ടുകളില്‍ നിന്നായി 8,13,64,539 രൂപയാണ് ക്ലാര്‍ക്ക് പത്തനാപുരം സ്വദേശി വിജീഷ് വര്‍ഗീസ് തട്ടിയെടുത്തത്. തട്ടിപ്പ് വിവിധ ഘട്ടങ്ങളിലായിട്ടാണ് നടന്നത്. ഒടുവില്‍ പിടിക്കപ്പെടുമെന്നായപ്പോള്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ ഇയാള്‍ കുടുംബ സമേതം മുങ്ങി. സിന്‍ഡിക്കേറ്റ് ബാങ്ക് ലയിപ്പിക്കപ്പെട്ട കാനറാ ബാങ്കിലെ മാനേജര്‍ അടക്കം അഞ്ചു പേര്‍ സസ്പെന്‍ഷനില്‍ ആവുകയും ചെയ്തു. വിജിഷ് ഒറ്റയ്ക്കാണ് തട്ടിപ്പ് നടത്തിയത് എന്നാണ് ഓഡിറ്റ് റിപ്പോര്‍ട്ട്.

വിജീഷും കുടുംബവും കൊച്ചിയിലെ ഫളാറ്റില്‍ ഒളിച്ചു താമസിക്കുകയായിരുന്നു. ഏപ്രില്‍ ആദ്യവാരം പത്തനംതിട്ട പൊലീസ് ഇവരുടെ ഒളിത്താവളം കണ്ടെത്തി. പൊലീസ് സ്ഥലത്ത് ചെല്ലുന്നതിന് മുന്‍പ് വാഹനവും ഉപേക്ഷിച്ച് ഇവര്‍ മുങ്ങി. മഹിന്ദ്ര മരാസോ വാഹനം പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തിരുന്നു.

എട്ടു കോടിയുടെ തട്ടിപ്പ് നടന്നുവെങ്കിലും വെറം 10 ലക്ഷം രൂപ നഷ്ടമായെന്ന് കാണിച്ചാണ് പൊലീസില്‍ ബാങ്ക് അധികൃതര്‍ പരാതി നല്‍കിയിരുന്നത്. 2019 ബാങ്കില്‍ ജോലിയില്‍ പ്രവേശിച്ച പത്തനാപുരം സ്വദേശിയായ വിജീഷ് വര്‍ഗീസ് വിമുക്ത ഭടനാണ്. ഓഫീസര്‍മാരുടെ പാസ്വേര്‍ഡ് ദുരുപയോഗം ചെയ്താണ് തിരിമറി നടത്തിയത്. ഒരു ബാങ്ക് ജീവനക്കാരന്റെ ഭാര്യയുടെ സിന്‍ഡിക്കേറ്റ് ബാങ്ക് തുമ്പമണ്‍ ശാഖയിലുള്ള സ്ഥിര നിക്ഷേപ അക്കൗണ്ടിലെ പത്തുലക്ഷം രൂപ പിന്‍വലിച്ചതായി കണ്ടെത്തിയതോടെയാണ് തട്ടിപ്പ് പുറത്തായത്.

മാനേജര്‍ വിശദീകരണം തേടിയപ്പോള്‍ അബദ്ധത്തില്‍ സംഭവിച്ചതാണെന്നായിരുന്നു പ്രതിയുടെ മറുപടി. തുടര്‍ന്ന് ബാങ്ക് നടത്തിയ പരിശോധനയിലാണ് ഏഴുകോടി രൂപ പല അക്കൗണ്ടില്‍ നിന്ന് മാറ്റിയതായി കണ്ടെത്തിയത്. പ്രതിയുടെ ഭാര്യയുടെയും ബന്ധുക്കളുടെയും അടക്കം പല അക്കൗണ്ടുകളിലേക്കാണ് പണം മാറ്റിയതെന്നും വ്യക്തമായി. ഇതിനിടയില്‍ വിജീഷ് ബാങ്കില്‍ നിന്ന് മുങ്ങി. കൂടുതല്‍ അന്വേഷണം നടക്കുന്നു. മുമ്പ് സിന്‍ഡിക്കേറ്റ് ബാങ്കിന്റെതായിരുന്നു ശാഖ. സിന്‍ഡിക്കേറ്റ് ബാങ്ക് കാനറ ബാങ്കില് ലയിപ്പിക്കുകയായിരുന്നു. തുക ഒരു കോടിയില് കൂടുതലായാല് കേസ് സിബിഐക്ക് കൈമാറും

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …