എയര്‍പോര്‍ട് ഇന്റര്‍ചെയ്ഞ്ചില്‍ രണ്ടു പാലങ്ങള്‍ തുറന്നു

20 second read

ദോഹ: എയര്‍പോര്‍ട് ഇന്റര്‍ചെയ്ഞ്ചിനെ (നമ്പര്‍49) അല്‍ വക്ര-അല്‍ മത്താര്‍ സ്ട്രീറ്റുമായും എഫ് റിങ് റോഡുമായും ബന്ധിപ്പിക്കുന്ന രണ്ടു പാലങ്ങള്‍ അഷ്ഗാല്‍ തുറന്നുകൊടുത്തു. അല്‍ വക്രയില്‍നിന്നു വടക്കോട്ടുവരുന്നവര്‍ക്ക് ഇന്റര്‍ചെയ്ഞ്ചില്‍നിന്നുവടക്കോട്ടുള്ള ലെയ്നുകളിലൂടെ കോര്‍ണിഷിലേക്കും സിറ്റിസെന്ററിലേക്കും നേരിട്ടെത്താം.

ഇതിനുപുറമേ ഹമദ് രാജ്യാന്തര വിമാനത്താവളത്തിലേക്ക് എഫ് റിങ് റോഡിലൂടെ എത്താനും സൗകര്യമൊരുങ്ങി. ദോഹയില്‍നിന്നു തെക്കോട്ട് (അല്‍ വക്ര ഭാഗത്തേക്ക്) യാത്രചെയ്യുന്നവര്‍ക്കും ഇത് ഏറെ സൗകര്യപ്രദമാകും. ജി-റിങ് റോഡിലൂടെ പടിഞ്ഞാറുഭാഗത്തേക്കു പോകാനും പുതിയ പാലങ്ങളും റാമ്പുകളും സഹായിക്കും. ഇവിടെ നിര്‍മാണജോലികള്‍ കുറച്ചുകൂടി പൂര്‍ത്തിയാക്കാനുണ്ട്. ഇതിനായി അല്‍ വക്രയില്‍നിന്നു വിമാനത്താവളത്തിലേക്കെത്താന്‍ റാസ് അബു അബൗദിലേക്കു നിലവിലുണ്ടായിരുന്ന പാത അടയ്ക്കാനും തീരുമാനമായി. നാളെ മുതലാണ് ഇതിലേ ഗതാഗതം നിരോധിക്കുക.

ജി-റിങ് റോഡിന്റെ നിര്‍മാണം ആരംഭിച്ചപ്പോഴാണു വാഹനങ്ങള്‍ ഇതിലേ മാറ്റിവിട്ടത്. എന്നാലിപ്പോള്‍ 49-ാം ഇന്റര്‍ചെയ്ഞ്ചില്‍നിന്നു റാസ് അബു അബൗദിലേക്കും വിമാനത്താവളത്തിലേക്കും നേരിട്ടുപോകാനും സൗകര്യമായി. ഇന്റര്‍ചെയ്ഞ്ചില്‍നിന്നു നേരെ അല്‍ മത്താര്‍ സ്ട്രീറ്റിലൂടെ ദോഹയിലേക്കും വലത്തേക്കുതിരിഞ്ഞ് എഫ് റിങ് റോഡിലൂടെ ഹമദ് വിമാനത്താവളത്തിലേക്കുമെത്താം. ഈ മാസം അവസാനത്തോടെ ഇന്റര്‍ചെയ്ഞ്ചിലെ നിര്‍മാണജോലികള്‍ പൂര്‍ത്തിയാക്കാനാവുമെന്ന് അഷ്ഗാല്‍ അറിയിച്ചു. യാത്രികര്‍ സൈന്‍ബോര്‍ഡുകള്‍ ശ്രദ്ധിച്ചുപോകണമെന്നും മണിക്കൂറില്‍ പരമാവധി വേഗം 80 കിലോമീറ്ററില്‍ അധികമാവരുതെന്നും അഷ്ഗാല്‍ അധികൃതര്‍ അഭ്യര്‍ഥിച്ചു.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മലയാളി ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ സുഹാറിന് സമീപം ലിവ റൗണ്ട് എബൗട്ടിലുണ്ടില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ട…