നൃത്താധ്യാപനത്തിനും പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തനങ്ങള്‍ക്കുമൊപ്പം മട്ടുപ്പാവ് കൃഷിയില്‍ നൂറുമേനി വിജയം: മാതൃകയായി അടൂരിന്റെ കലാകാരി സുമാ നരേന്ദ്ര: 2005 ല്‍ വീട്ടാവശ്യത്തിനായി തുടങ്ങിയ കൃഷി ഇന്ന് ജില്ലയിലെ മാതൃകാ കൃഷിയിടങ്ങളിലൊന്ന്

17 second read

അടൂര്‍: നൃത്താധ്യാപിക അടൂര്‍ കണ്ണങ്കോട് തപസ്യയില്‍ സുമാ നരേന്ദ്രയുടെ വീട്ടിലെ മട്ടുപ്പാവ് ജൈവക്കൃഷി ഹരിതശോഭയില്‍ വെട്ടിത്തിളങ്ങുകയാണ്. നൃത്താധ്യാപനത്തിനും പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തനങ്ങള്‍ക്കുമൊപ്പം മട്ടുപ്പാവ് കൃഷിയില്‍ നൂറുമേനി വിജയം കൈവരിച്ച് മാതൃകയാവുകയാണു ഈ വനിതാ കര്‍ഷക. 2005ല്‍ വീട്ടാവശ്യത്തിനു തുടങ്ങിയ കൃഷിയാണ് ഇന്ന് വളര്‍ന്നു പന്തലിച്ചത്. വിവിധയിനം പയര്‍, വഴുതന, ചീര, കുക്കുമ്പര്‍ പച്ചമുളക്, കാബേജ്, ബീന്‍സ്, കോവല്‍, കോളിഫ്ലവര്‍, കാപ്സിക്കം തുടങ്ങിയവയാണ് മട്ടുപ്പാവില്‍ വളരുന്നത്. വീട്ടുമുറ്റത്തെ മഴമറയില്‍ ഇഞ്ചി, മഞ്ഞള്‍ എന്നിവയുടെയും ചിറ്റമൃത്, വിഷഹാരിപ്പച്ച, കറ്റാര്‍വാഴ, കച്ചോലം, കരിനച്ചി, ചതുരമുല്ല, ദശപുഷ്പം തുടങ്ങിയ ഔഷധ സസ്യങ്ങളുടെയും അലങ്കാര മത്സ്യങ്ങളുടെയും കൃഷിയുമുണ്ട്.

840 ഗ്രോബാഗുകളില്‍ പച്ചക്കറികളും 68 ഗ്രോബാഗുകളില്‍ ഔഷധ സസ്യങ്ങളും ഉണ്ട്. വിളകള്‍ക്ക് വെള്ളം എത്തുന്നത് തിരിനന പദ്ധതി വഴിയാണ്. തിരിനന രീതി ഉപയോഗിക്കുന്ന ജില്ലയിലെ മാതൃകാ കൃഷിയിടമാണ്.അടുക്കള മാലിന്യം മണ്ണിര കംപോസ്റ്റാക്കി വളമാക്കുന്നു. ജൈവ കീടനാശിനിയും പ്രയോഗിക്കുന്നു.വിളവെടുക്കുമ്പോള്‍ തന്നെ വാങ്ങാന്‍ ആളുള്ളതുകൊണ്ട് മറ്റൊരു വിപണന കേന്ദ്രം കണ്ടെത്തേണ്ടി വന്നിട്ടില്ല.തൃപ്പൂണിത്തുറ ആര്‍എല്‍വി മ്യൂസിക് കോളജില്‍നിന്ന് 1-ാം റാങ്കില്‍ ബിഎ നേടി. എംഎ കഴിഞ്ഞ് ഭരതനാട്യത്തില്‍ എംഫില്‍ ചെയ്യുന്ന സുമയുടെ വീട്ടിലെ നൃത്ത പഠന കേന്ദ്രത്തില്‍ നൂറോളം പേര്‍ നൃത്തം പഠിക്കാന്‍ എത്തുന്നുണ്ട്.എല്ലാ സഹായത്തിനും ഭര്‍ത്താവ് സുരേഷ് കുമാറും മക്കളായ ഗൗതം കൃഷ്ണയും രഞ്ജിനി കൃഷ്ണയും കൂടെയുണ്ട്.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …