സമരം നടത്തിയത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും നാട്ടുകാരും. സമരം വിജയം കണ്ടപ്പോള്‍ തങ്ങള്‍ ഇടപെട്ടാണ് ജനങ്ങള്‍ക്ക് അനുകൂലമായ രീതിയില്‍ പരിഹാരം കണ്ടെത്തിയതെന്ന് സിപിഐ നേതാവ് നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്

17 second read

അടൂര്‍ :പള്ളി സെമിത്തേരിയോട് ചേര്‍ന്ന് വ്യക്തി നടത്തിയ സെമിത്തേരി നിര്‍മ്മാണം ഉപേക്ഷിച്ചു. പിതാവിന്റെ മൃതുദേഹം പള്ളി സെമിത്തേരിയോട് ചേര്‍ന്ന് താന്‍ നിര്‍മ്മിക്കുന്ന സ്വകാര്യ സെമിത്തേരിയിലേ അടക്കം ചെയ്യൂ എന്ന വാശിയിലായിരുന്നു മകന്‍. എന്നാല്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെയും നാട്ടുകാരുടേയും ശക്തമായ പ്രതിഷേധത്തെ പഞ്ചായത്ത് സെക്രട്ടറി സ്റ്റോപ്പ് മെമ്മോ നല്‍കുകയും തുടര്‍ന്ന് സ്വകാര്യ വക്തി നിര്‍മ്മാണ പ്രവര്‍ത്തനം ഉപേക്ഷിക്കുകയും ചെയ്തു.

സമരം വിജയം കണ്ടതോടെ തങ്ങളാണ് വിജയത്തിന്റെ അണിയറ ശില്പികള്‍ എന്ന അവകാശ വാധവുമായി സിപിഐ നേതാവ് സന്തോഷ് പാപ്പച്ചന്‍ രംഗതെത്തി.
സിപിഐ എന്നും ജനങ്ങള്‍കൊപ്പം എന്ന തലകെട്ടിലാണ് നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്പോസ്റ്റ്. പാറക്കൂട്ടം നിവാസികള്‍ക്ക് ശല്യമായിരുന്ന സ്ശ്മശാന നിര്‍മ്മാണം സിപിഐ ഇടപ്പെട്ട് ജനങ്ങള്‍ക്ക് അനുകൂലമായ രീതിയില്‍ പരിഹരിച്ചു എന്നാണ് പോസ്റ്റ്

നേരത്തെ പള്ളിസെമിത്തേരിയോട് ചേര്‍ന്ന് സ്വകാര്യ വ്യക്തിയുടെ സെമിത്തേരി നിര്‍മ്മാണം നാട്ടുകാരുടെ പരാതിയെത്തുടര്‍ന്ന് പഞ്ചായത്ത് സെക്രട്ടറി സ്റ്റോപ്‌മെമ്മോ നല്‍കുകയും യൂത്ത്‌കോണ്‍ഗ്രസുകാര്‍ കൊടി കുത്തുകയും ചെയ്തു. അടൂര്‍-പള്ളിക്കല്‍ പഞ്ചായത്തിലെ പാറക്കൂട്ടം കശുവണ്ടി ഇവാഞ്ചലിക്കല്‍ ചര്‍ച്ച് സെമിത്തേരിയോട് ചേര്‍ന്നാണ് വ്യക്തിയ്ക്ക് സെമിത്തേരി നിര്‍മ്മിക്കുന്നതിന് പഞ്ചായത്തിലെ ചിലര്‍ അനുമതി നല്‍കിയത്രെ. സെമിത്തേരിയുടെ നിര്‍മ്മാണം ആരംഭിച്ചതോടെ പ്രദേശവാസികള്‍ ആര്‍.ഡി.ഒയ്ക്കും ജില്ലാകളക്ടര്‍ക്കും പരാതി നല്‍കിയതിനെ തുടര്‍ന്ന് സ്ഥലം ആര്‍.ഡി.ഒ ഇവിടം സന്ദര്‍ശിച്ച് കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കയിരുന്നു.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …