ലഹരിക്കടത്ത് കേസിലെ പ്രതിയെ പിടികൂടുന്നതിനിടെ എക്‌സൈസ് ഉദ്യോഗസ്ഥന് വെടിയേറ്റു

16 second read

നിലമ്പൂര്‍: കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയ ലഹരിക്കടത്ത് കേസിലെ പ്രതിയെ പുലര്‍ച്ചെ വീട് വളഞ്ഞ് പിടികൂടുന്നതിനിടെ എക്‌സൈസ് ഉദ്യോഗസ്ഥന് വെടിയേറ്റു. കോട്ടയം നീണ്ടൂര്‍ ചക്കുപുരയ്ക്കല്‍ വീട്ടില്‍ ജോര്‍ജുകുട്ടിയെ പിടികൂടുന്നതിനിടെയാണ് നിലമ്പൂര്‍ റെയ്ഞ്ച് ഇന്‍സ്പെക്ടര്‍ മനോജ് കുമാറിന് വലതു കാലിന് വെടിയേറ്റത്. കാല്‍മുട്ട് തുളച്ച് വെടിയുണ്ട പുറത്തേക്ക് പോയി.

സഹപ്രവര്‍ത്തകന് വെടിയേറ്റിട്ടും പിന്മാറാതിരുന്ന എക്‌സൈസ് സംഘം പ്രതിയെ സാഹസികമായി പിടികൂടി. മനോജ് കുമാറിനെ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ഇദ്ദേഹം സുഖം പ്രാപിച്ചുവരുന്നു.

ജൂണ്‍ 23ന് തിരുവനന്തപുരത്ത് 20 കോടിയുടെ ഹാഷിഷ് ഓയിലുമായി പിടിയിലായ ജോര്‍ജ് കുട്ടി ബംഗളൂരുവില്‍ വച്ച് തെളിവെടുപ്പിനിടെ കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടിരുന്നു. തുടര്‍ന്ന് ആന്ധ്രപ്രദേശിലെത്തിയ പ്രതി പരിചിതമായ കഞ്ചാവ് തോട്ടത്തില്‍ ടെന്റ് കെട്ടി താമസമാരംഭിച്ചു. തുടര്‍ച്ചയായ മഴ കാരണം താമസം ബുദ്ധിമുട്ടായതോടെ കൂട്ടുകാരുടെ സഹായത്തോടെ ജൂലായ് 28ന് മലപ്പുറത്തെത്തി. വണ്ടൂര്‍ വാണിയമ്പലം അറങ്ങോടന്‍ പാറയിലെ രണ്ടാംഭാര്യയുടെ വീട്ടില്‍ ഇയാളെത്തിയെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്നാണ്

തിരുവനന്തപുരത്തു നിന്ന് എത്തിയ എക്സൈസ് ഉദ്യോഗസ്ഥരും നിലമ്പൂര്‍ സര്‍ക്കിള്‍ പരിധിയിലെ അന്വേഷണസംഘവും ഉള്‍പ്പെടെ 20 പേര്‍ ചേര്‍ന്ന് ഇന്നലെ പുലര്‍ച്ചെ വീട് വളഞ്ഞത്.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…