പ്രതിഷേധം തുടര്‍ന്ന് വാദി കബീര്‍ ഇന്ത്യന്‍ സ്‌കൂളിലെ രക്ഷിതാക്കള്‍

16 second read

മസ്‌കത്ത്: ഫീസ് വര്‍ധനക്കെതിരായ പ്രതിഷേധ പരിപാടികള്‍ തുടര്‍ന്ന് വാദി കബീര്‍ ഇന്ത്യന്‍ സ്‌കൂളിലെ രക്ഷിതാക്കള്‍. ശനിയാഴ്ച പ്രിന്‍സിപ്പലുമായി മൂന്ന് ഘട്ടങ്ങളിലായി രക്ഷിതാക്കള്‍ ചര്‍ച്ചകള്‍ നടത്തിയെങ്കിലും ഫീസ് വര്‍ധിപ്പിക്കാനുള്ള തീരുമാനം പിന്‍വലിക്കാന്‍ തയാറല്ലെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. തുടര്‍ന്ന് രക്ഷിതാക്കള്‍ യോഗത്തില്‍ നിന്നും ഇറങ്ങിപ്പോയി.

ഇന്ത്യന്‍ സ്‌കൂള്‍ ബോര്‍ഡ് ചെയര്‍മാനെ നേരില്‍ കണ്ട് പരാതി ബോധിപ്പിക്കാനാണ് രക്ഷിതാക്കളുടെ അടുത്ത നീക്കം. ഇതിന്റെ ഭാഗമായി ഞായറാഴ്ച വൈകിട്ട് രക്ഷിതാക്കളുടെ പ്രതിനിധികള്‍ ബോര്‍ഡ് ചെയര്‍മാന്‍ ഡോ. ബേബി സാം സാമുവലിനെ കണ്ട് ചര്‍ച്ച നടത്തും.

2019 – 2020 അധ്യായന വര്‍ഷം ഓരോ മാസവും രണ്ട് റിയാല്‍ വീതമാണ് സ്‌കൂള്‍ ട്യൂഷന്‍ ഫീസ് വര്‍ധിപ്പിക്കുന്നത്. രണ്ട് ഘട്ടങ്ങളിലായി അഞ്ച് റിയാല്‍ വീതം ടേം ഫീസും അധികമായി ഈടാക്കും. ഇതോടെ ഈ വര്‍ഷം 34 റിയാലാണ് ഒരു വിദ്യാര്‍ഥിക്ക് സ്‌കൂളില്‍ അധികമായി അടയ്ക്കേണ്ടി വരുന്നത്.

ഈ മാസം രണ്ടിന് ഫീ വര്‍ധനവുകള്‍ക്കെതിരെ രക്ഷിതാക്കള്‍ പ്രതിഷേധവുമായി സ്‌കൂള്‍ കോമ്പൗണ്ടില്‍ സംഘടിക്കുകയായിരുന്നു. രക്ഷിതാക്കളെ പ്രിന്‍സിപ്പല്‍ ചര്‍ച്ചക്ക് ക്ഷണിച്ചെങ്കിലും വിജയിച്ചിരുന്നില്ല. ഇതിന്ന് ശേഷം ഇന്നലെ വീണ്ടും രക്ഷിതാക്കള്‍ സംഘടിപ്പിച്ച് പ്രിന്‍സിപ്പലുമായി ചര്‍ച്ചക്കെത്തുകയായിരുന്നു.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …