മ്യാന്‍മറില്‍ സംസ്‌കാര ചടങ്ങിന് നേരെയും പട്ടാള വെടിവയ്പ്

16 second read

യാങ്കൂണ്‍: മ്യാന്‍മറില്‍ പട്ടാളത്തിന്റെ വെടിയേറ്റു മരിച്ചയാളുടെ സംസ്‌കാര ചടങ്ങിനു നേരെ ഇന്നലെ പട്ടാളം വെടിയുതിര്‍ത്തു. ശനിയാഴ്ച പട്ടാളം നടത്തിയ വെടിവയ്പില്‍ കൊല്ലപ്പെട്ട 114 പേരില്‍ ഒരാളുടെ സംസ്‌കാരം ബാഗോ പട്ടണത്തില്‍ നടക്കുന്നതിനിടെ ആയിരുന്നു വെടിവയ്പ്. ശനിയാഴ്ച കൊല്ലപ്പെട്ടവരില്‍ 6 കുട്ടികളുമുണ്ട്.

കഴിഞ്ഞ മാസം ഒന്നിന് ഓങ് സാങ് സൂചിയുടെ ജനാധിപത്യ സര്‍ക്കാരിനെ അട്ടിമറിച്ച് പട്ടാളം ഭരണം പിടിച്ചതിനുശേഷം നടന്ന ഏറ്റവും വലിയ കൂട്ടക്കൊലയാണിത്. ഇതോടെ ജനാധിപത്യ പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 440 കടന്നു.

എന്നാല്‍ പട്ടാളഭീകരതയെ ഭയക്കാതെ ജനം ഇന്നലെയും വന്‍പ്രതിഷേധവുമായി തെരുവിലിറങ്ങി. തലസ്ഥാന നഗരമായ നയ്പിഡോയില്‍ പട്ടാള വെടിവയ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. പട്ടാളഭരണത്തിനെതിരെ പോരാടുന്ന വംശീയന്യൂനപക്ഷമായ കാരെന്‍ വംശജരുടെ ഗ്രാമമായ ഹപകാന്റില്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ 3 പേര്‍ കൊല്ലപ്പെട്ടു.

തായ് അതിര്‍ത്തിയില്‍ വനത്തില്‍ കച്ചിന്‍ സ്വാതന്ത്ര്യസേനയും സൈന്യവുമായി നടന്ന ഏറ്റുമുട്ടലില്‍ 10 പേര്‍ കൊല്ലപ്പെട്ടു.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …