കേന്ദ്ര റെയില്‍വേ സഹമന്ത്രി സുരേഷ് അംഗഡി കോവിഡ് ബാധിച്ച് മരിച്ചു

17 second read

ന്യൂഡല്‍ഹി: കേന്ദ്ര റെയില്‍വേ സഹമന്ത്രി സുരേഷ് അംഗഡി (65) കോവിഡ് ബാധിച്ച് മരിച്ചു. രാജ്യത്ത് കോവിഡ് ബാധിച്ച് മരിക്കുന്ന ആദ്യ കേന്ദ്രമന്ത്രിയും നാലാമത്തെ എംപിയുമാണ് അദ്ദേഹം. കര്‍ണാടകയിലെ ബെലഗാവിയില്‍ നിന്നുള്ള ലോക്‌സഭാംഗമാണ്. സെപ്തംബര്‍ 11-നാണ് കോവിഡ് സ്ഥിരീകരിച്ചത്. ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് ഡല്‍ഹിയിലെ എയിംസില്‍ പ്രവേശിപ്പിച്ചു. അവിടെ ചികിത്സയിലിരിക്കെയാണ് മരണം.

കോവിഡ് ബാധിച്ചു മരിക്കുന്ന കര്‍ണാടകയില്‍ നിന്നുള്ള രണ്ടാമത്തെ പാര്‍ലമെന്റ് അംഗമാണ് അദ്ദേഹം. 1955 ല്‍ കര്‍ണാടകയിലെ ബെല്‍ഗാം ജില്ലയില്‍ ജനിച്ച അദ്ദേഹം ദീര്‍ഘകാലത്തെ രാഷ്ട്രീയ ജീവിതത്തിനിടെ ബിജെപിയില്‍ നിരവധി പദവികള്‍ വഹിച്ചിട്ടുണ്ട്. 1996 ല്‍ ബിജെപി ജില്ലാ വൈസ് പ്രസിഡന്റായി. 2001 ല്‍ ജില്ലാ പ്രസിഡന്റുമായി. തുടര്‍ന്നാണ് തിരഞ്ഞെടുപ്പുകളില്‍ മത്സരിച്ച് തുടങ്ങിയത്. 2004 ലും 2009 ലും 2014 ലും ലോക്സഭയിലേക്ക് തിെേരഞ്ഞടുക്കപ്പെട്ടിരുന്നു. നാലാം തവണയും വിജയിച്ചതോടെയാണ് കേന്ദ്ര സഹമന്ത്രി സ്ഥാനത്തെത്തുന്നത്.

2004 മുതല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തുടങ്ങിയ അദ്ദേഹം ഇതുവരെ പരാജയപ്പെട്ടിട്ടില്ല എന്ന പ്രത്യേകതയുമുണ്ട്. ആദ്യ മത്സരത്തില്‍ സിറ്റിങ് എംപിയും കോണ്‍ഗ്രസ് നേതാവുമായ അമര്‍സിങ് പാട്ടിലിനെയാണ് പരാജയപ്പെടുത്തിയത്. ബലഗാവിയിലെ കര്‍ഷക കുടുംബത്തിലാണ് ജനിച്ചത്. കോമേഴ്സില്‍ ബിരുദമെടുത്ത അദ്ദേഹം നിയമ പഠനവും പൂര്‍ത്തിയാക്കി.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …