U.S

ട്രംപിന്റെ മോശം സ്വഭാവം ചോദ്യം ചെയ്ത് ബൈഡന്‍

16 second read

ഹൂസ്റ്റണ്‍: പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിനെ കുറിച്ചുള്ള വിവാദപുസ്തകം പുറത്തിറങ്ങുമ്പോള്‍ അദ്ദേഹത്തിന്റ സ്വഭാവത്തിനു മങ്ങലേല്‍ക്കാന്‍ സാധ്യതയുണ്ടെന്നു റിപ്പബ്ലിക്കന്‍ പാര്‍ട്ടി കരുതുന്നു. അതിനെ മറികടക്കാന്‍ എതിരാളി ജോ ബൈഡനെ വംശീയവാദിയായി ചിത്രീകരിക്കുമ്പോഴാണ് ട്രംപ് സൈനികരെ അവഹേളിച്ച പ്രശ്നം ഉയരുന്നത്. ഇത്തരത്തില്‍ ട്രംപിന്റെ സ്വഭാവത്തിലുണ്ടായ മൂല്യച്യൂതി ഈ തിരഞ്ഞെടുപ്പിലെ വലിയൊരു വിഷയമാവുമെന്നു ഉറപ്പായി. കോവിഡ് 19, സാമ്പത്തിക പ്രതിസന്ധി തുടങ്ങിയ രാജ്യത്തെ പ്രശ്നങ്ങളെ എല്ലാം മറന്നു കൊണ്ട് ഇരുപക്ഷവും വിജയിക്കാനായി രാഷ്ട്രീയം കളിക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ പതഞ്ഞു പൊങ്ങുന്നത്.

തന്റെ പരാമര്‍ശങ്ങള്‍ പ്രതിഛായയ്ക്ക് എത്ര മങ്ങലേല്‍പ്പിക്കുമെന്ന കാര്യത്തിലാണ് ഇപ്പോള്‍ റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിയുടെ ഭയം. വംശീയമായ രീതിയില്‍ കലാപങ്ങളെ വളര്‍ത്തുന്നതില്‍ ഡെമോക്രാറ്റുകള്‍ മുന്നില്‍ നില്‍ക്കുന്നുവെന്ന ട്രംപിന്റെ വാദങ്ങള്‍ ശരിയാണെന്ന വിധത്തില്‍ കാര്യങ്ങള്‍ മുന്നേറിക്കൊണ്ടിരിക്കവേയാണ് അപ്രതീക്ഷിത തിരിച്ചടി അദ്ദേഹത്തിനു സംഭവിക്കുന്നത്. അതിനു പുറമേയാണ്, സൈന്യത്തെ അങ്ങേയറ്റം ബഹുമാനിക്കാന്‍ ശ്രമിക്കുമ്പോഴും അദ്ദേഹം യുദ്ധവീരന്മാര്‍ക്കും ജനറല്‍മാര്‍ക്കും നേരെയുള്ള ആക്രമണം തുടരുന്നത്. ഇത് തിരിച്ചടിയാകുമോയെന്നും സംശയമുണ്ട്.

രാജ്യത്തിന്റെ വംശീയ ഭൂതകാലത്തെ കണക്കാക്കി സബര്‍ബന്‍ വൈറ്റ് വോട്ടര്‍മാരെ താന്‍ വംശീയവാദിയല്ലെന്ന് ബോധ്യപ്പെടുത്താന്‍ ട്രംപ് ശ്രമിക്കുന്നതിനിടിയലാണ് സൈനിക അവഹേളനം പുറത്തു വരുന്നത്. ഇതോടെ, ട്രംപിന്റെ സ്വഭാവം പരിശോധിക്കാന്‍ അമേരിക്കക്കാര്‍ തിരഞ്ഞെടുപ്പിനു മുന്‍പ് വീണ്ടും നിര്‍ബന്ധിതരാകും.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …