തട്ടിപ്പു നടത്തിയതിനു പൂജ ഖേദ്കറിന്റെ ഐഎഎസ് റദ്ദാക്കാനൊരുങ്ങി യുപിഎസ്‌സി

1 second read

പുണെ: സിവില്‍ സര്‍വീസ് പരീക്ഷാ അപേക്ഷയില്‍ തട്ടിപ്പു നടത്തിയതിനു പൂജ ഖേദ്കറിന്റെ ഐഎഎസ് റദ്ദാക്കാനൊരുങ്ങി യുപിഎസ്‌സി. കാഴ്ചാപരിമിതിയുണ്ടെന്നു വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയതിനും പരീക്ഷാ അപേക്ഷയില്‍ മാതാപിതാക്കളുടെ പേരുമാറി രേഖപ്പെടുത്തിയതിനുമാണു നടപടി. ഐഎഎസ് റദ്ദാക്കാതിരിക്കാനുള്ള കാരണം വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് പൂജയ്ക്ക് യുപിഎസ്‌സി വെള്ളിയാഴ്ച നോട്ടിസ് അയച്ചു. മറുപടി ലഭിച്ച ശേഷമായിരിക്കും തുടര്‍ നടപടി. ഇനി യുപിഎസ്‌സി പരീക്ഷകളില്‍നിന്ന് പൂജയെ വിലക്കുമെന്നും അധികൃതര്‍ അറിയിച്ചു.

സിവില്‍ സര്‍വീസ് പരീക്ഷയില്‍ ദേശീയ തലത്തില്‍ പൂജയ്ക്ക് 841-ാം റാങ്കുണ്ടായിരുന്നു. കഴിഞ്ഞ ദിവസം പൂജയെ വാഷിമില്‍നിന്ന് മുസൂറിയിലെ ഐഎഎസ് ട്രെയിനിങ് അക്കാദമിയിലേക്ക് അധികൃതര്‍ വിളിപ്പിച്ചിരുന്നു.

സ്വകാര്യ കാറില്‍ അനധികൃതമായി ബീക്കണ്‍ ലൈറ്റ് ഘടിപ്പിച്ചതിനും അധികാര ദുര്‍വിനിയോഗം നടത്തിയതിനുമാണു നേരത്തെ കേന്ദ്ര പഴ്‌സനല്‍ മന്ത്രാലയം പൂജയ്‌ക്കെതിരെ നടപടിയെടുത്തത്. പ്രൊബേഷനറി കാലഘട്ടത്തില്‍ ബീക്കണ്‍ ലൈറ്റ് അനുവദനീയമല്ല. വിവാദമുണ്ടായതിനു ശേഷം പൂജയെ പുണെയില്‍നിന്ന് വാഷിമിലേക്ക് സ്ഥലം മാറ്റിയിരുന്നു. ഇതിനു പിന്നാലെയാണു വ്യാജ ഒബിസി സര്‍ട്ടിഫിക്കറ്റും കാഴ്ചാപരിമിതിയുണ്ടെന്നു തെളിയിക്കാന്‍ വ്യാജ മെഡിക്കല്‍ രേഖയും ഹാജരാക്കിയതിന് കേന്ദ്ര സര്‍ക്കാരിന്റെ ഏകാംഗ കമ്മീഷന്‍ പൂജയ്ക്ക് എതിരെ അന്വേഷണം നടത്തിയത്.

 

Load More Related Articles

Check Also

We Just Launched the WordPress Development Course for the Modern Era

We’re thrilled to announce Modern WordPress Fast Track – a WordPress development cou…