ഉത്തര്‍പ്രദേശില്‍ ഭരണം നേടിയപ്പോഴും ബിജെപിയുടെ 3 സ്ഥാനാര്‍ഥികള്‍ക്ക് കെട്ടിവച്ച പണം നഷ്ടപ്പെട്ടു

17 second read

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ഭരണം നേടിയപ്പോഴും ബിജെപിയുടെ 3 സ്ഥാനാര്‍ഥികള്‍ക്ക് കെട്ടിവച്ച പണം നഷ്ടപ്പെട്ടു. കുന്ദ, മാല്‍ഹനി, രസാറ മണ്ഡലങ്ങളിലാണ് ബിജെപി ഏറെ പിന്നിലേക്കു പോയത്.

കുന്ദ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥി സിന്ധുജ മിശ്രയ്ക്ക് 16,455 വോട്ട് (8.36%) വോട്ടാണ് ലഭിച്ചത്. ജനസത്ത ദള്‍ ലോക്താന്ത്രിക് പാര്‍ട്ടിയാണ് ഇവിടെ ജയിച്ചത്. സമാജ്‌വാദി പാര്‍ട്ടി രണ്ടാമതെത്തി.

മാല്‍ഹനി മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥി കൃഷ്ണപ്രതാപ് സിങ്ങിന് 18,319 വോട്ട് (8.01%) ലഭിച്ചു. വിജയിച്ചത് എസ്പി സ്ഥാനാര്‍ഥി. രണ്ടാമതെത്തിയത് ജനതാദള്‍ – യുണൈറ്റഡ്.

രസാറയില്‍ ബിഎസ്പി സ്ഥാനാര്‍ഥി ജയിച്ചപ്പോള്‍ രണ്ടാമതെത്തിയത് സുഹല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടിയാണ്. ബിജെപി സ്ഥാനാര്‍ഥി ബബ്ബന് 24,235 വോട്ട് മാത്രമാണ് കിട്ടിയത് (12.08%).

കഴിഞ്ഞ തവണയും സംസ്ഥാനത്തെ 4 മണ്ഡലങ്ങളില്‍ ബിജെപി സ്ഥാനാര്‍ഥിക്ക് ജാമ്യസംഖ്യ നഷ്ടമായിരുന്നു. മൊത്തം പോള്‍ ചെയ്ത വോട്ടിന്റെ ആറിലൊന്ന് നേടിയാലേ സ്ഥാനാര്‍ഥിക്ക് ജാമ്യസംഖ്യ തിരികെ കിട്ടുകയുള്ളൂ.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …