U.S

റഷ്യ യുക്രെയ്‌നെ ആക്രമിക്കുമെന്ന് ഉറപ്പാണ്: ബൈഡന്‍

18 second read

വാഷിങ്ടന്‍: റഷ്യ യുക്രെയ്ന്‍ അതിര്‍ത്തിയില്‍ അണിനിരത്തിയിരിക്കുന്ന സൈനീകവ്യൂഹം യുക്രെയ്‌നെ ആക്രമിക്കുന്നതിനുവേണ്ടി തന്നെയാണെന്ന് അര്‍ഥശങ്കയ്ക്കിടയില്ലാത്തവണ്ണം ബൈഡന്‍ വ്യക്തമാക്കി. ഫെബ്രുവരി 18 വെള്ളിയാഴ്ച യുക്രെയ്ന്‍ – റഷ്യന്‍ അതിര്‍ത്തി സംഭവ വികാസങ്ങളെ കുറിച്ചു ടെലിവിഷനിലൂടെ നടത്തിയ പ്രസ്താവനയിലാണ് ബൈഡന്‍ തന്റെ അഭിപ്രായം പരസ്യമായി വെളിപ്പെടുത്തിയത്. സാഹചര്യം ഇങ്ങനെയാണെങ്കിലും ചര്‍ച്ചകള്‍ക്കുള്ള അവസരം ഇനിയുമുണ്ടെന്ന് ബൈഡന്‍ പറഞ്ഞു.

അമേരിക്ക-യൂറോപ്പ് തുടങ്ങിയ രാഷ്ട്രങ്ങളുടെ അഭിപ്രായത്തെ മറികടന്ന് റഷ്യന്‍ ആക്രമണമുണ്ടായാല്‍ കനത്ത വില നല്‍കേണ്ടിവരുമെന്നും ബൈഡന്‍ മുന്നറിയിപ്പ് നല്‍കി. യുക്രെയ്ന്‍ അതിര്‍ത്തിയില്‍ ഒന്നരലക്ഷത്തോളം സൈനീകരെയാണ് റഷ്യ വിന്യസിച്ചിരിക്കുന്നത്. ഇത് സൈനിക അഭ്യാസത്തിനു വേണ്ടിയാണെന്നും റഷ്യ യുദ്ധം ആഗ്രഹിക്കുന്നില്ലെന്നും റഷ്യന്‍ പ്രസിഡന്റിന്റെ അഭിപ്രായം മുഖവിലക്കു പോലും എടുക്കാന്‍ കഴിയാത്തതാണെന്നും ബൈഡന്‍ കൂട്ടിച്ചേര്‍ത്തു. സഖ്യ രാഷ്ട്രങ്ങളുടേയും യുക്രെയ്‌നിന്റേയും ഭാഗത്തു അമേരിക്ക ഉറച്ചു നില്‍ക്കുമെന്നും അതിനുവേണ്ടി ഏതറ്റം വരെ പോകുന്നതിനും തയാറാണെന്നും ബൈഡന്‍ പറഞ്ഞു.

യുക്രെയ്ന്‍ പ്രസിഡന്റ് സെലന്‍സ്‌ക്കി ഈ വാരാന്ത്യം മ്യൂണിച്ച് സെക്യൂരിറ്റി കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നതിന് തലസ്ഥാനം വിടുന്നതോടെ റഷ്യന്‍ ആക്രമണം ആരംഭിക്കാന്‍ സാധ്യതയുണ്ടെന്ന് നാറ്റോയിലെ മുപ്പതംഗ രാഷ്ട്രങ്ങള്‍ മുന്നറിയിപ്പ് നല്‍കി. ശനിയാഴ്ച സെലന്‍സ്‌ക്കി അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമലാ ഹാരിസുമായി ചര്‍ച്ച നടത്തും.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …