U.S

യുഎസിലെ ഫ്ളോറിഡയുടെ തെക്കുപടിഞ്ഞാറന്‍ മേഖലയില്‍ നാശം വിതച്ച് ചുഴലിക്കാറ്റുകള്‍

18 second read

യുഎസിലെ ഫ്ളോറിഡയുടെ തെക്കുപടിഞ്ഞാറന്‍ മേഖലയില്‍ നാശം വിതച്ച് ചുഴലിക്കാറ്റുകള്‍. 28 വീടുകള്‍ ശക്തമായ കാറ്റില്‍ തകര്‍ന്നു നിലംപൊത്തി. മേഖലയിലെ വൈദ്യുതി ഗ്രിഡുകളെ കാറ്റ് ബാധിച്ചതിനാല്‍ വൈദ്യുതി മുടങ്ങി. ഏഴായിരത്തോളം ഉപയോക്താക്കളുടെ വീടുകളില്‍ വൈദ്യുതി ലഭിക്കുന്നില്ലെന്നാണു കണക്ക്.

യുഎസിന്റെ കിഴക്കന്‍ തീരങ്ങളില്‍ ശക്തമായ മഴപ്പെയ്ത്തും മഞ്ഞുപെയ്ത്തും സൃഷ്ടിച്ച കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായാണു ചുഴലിക്കാറ്റുകള്‍ ഉടലെടുത്തതെന്ന് യുഎസ് കാലാവസ്ഥാ അധികൃതര്‍ വ്യക്തമാക്കി. ശക്തമായ ശീതതരംഗം ഈയിടങ്ങളില്‍ നിലവിലുണ്ട്. ലീ കൗണ്ടി ബോര്‍ഡ് ഓഫ് കമ്മിഷണേഴ്സ് കോ-ചെയര്‍മാന്‍ സെസില്‍ പെന്‍ഡര്‍ഗ്ലാസ്, മേഖലയില്‍ 62 വീടുകള്‍ ജീവിക്കാനൊക്കാത്ത സാഹചര്യത്തിലാണെന്നു വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

ഇഎഫ്2 വിഭാഗത്തില്‍ പെടുന്ന ചുഴലിക്കാറ്റുകളാണ് ഫ്ളോറിഡയില്‍ വീശിയടിച്ചത്. മണിക്കൂറില്‍ ഇരുന്നൂറ് കിലോമീറ്ററോളം വേഗം കാറ്റു കൈവരിച്ചിരുന്നു. മുപ്പതോളം മൊബൈല്‍ കേന്ദ്രങ്ങള്‍ കാറ്റില്‍ തകര്‍ന്നെന്നും ഇതിനാല്‍ ടെലികോം സേവനങ്ങള്‍ ഭാഗികമായി തടസ്സപ്പെട്ടതായും നാഷനല്‍ വെതര്‍ സര്‍വീസിന്റെ ഡാമേജ് സര്‍വേ വ്യക്തമാക്കി. ഫ്ളോറിഡയിലെ നേപ്പിള്‍സില്‍ ഒരു ട്രക്ക് ചുഴലിക്കാറ്റില്‍പെട്ട് മറിഞ്ഞുവീണു. ഫോര്‍ട് മയേഴ്സ് എന്ന സ്ഥലത്തിനു വടക്കായുള്ള ഷാര്‍ലറ്റ് കൗണ്ടിയിലും ചുഴലിക്കാറ്റ് വ്യപകമായ നാശനഷ്ടങ്ങള്‍ വരുത്തി.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ മരിച്ചു

മസ്‌കത്ത്: ഒമാനിലെ നിസ്വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍ …