ജെസ്ന കേസില്‍ ശുഭവാര്‍ത്ത വരുന്നുവെന്ന സൂചന.. വീണ്ടും ഊഹാപോഹങ്ങള്‍ പരക്കുന്നു

17 second read

പത്തനംതിട്ട: മുക്കൂട്ടുതറയിലെ കോളജ് വിദ്യാര്‍ഥിനി ജെസ്ന മരിയ ജയിംസിന്റെ തിരോധാനം വീണ്ടും വാര്‍ത്തകളിലേക്ക് വരുന്നു. ജെസ്ന കേസിന്റെ അന്വേഷണ മേല്‍നോട്ട ചുമതല വഹിക്കുന്ന ജില്ലാ പൊലീസ് മേധാവി കെജി സൈമണ്‍ ഈ മാസം സ്ഥാനമൊഴിയുകയാണ്. വിരമിക്കുന്നതിന് മുന്‍പ് സൈമണ്‍ ജെസ്നയെ കണ്ടെത്തിയിരിക്കുമെന്നും അദ്ദേഹം ഏറെക്കുറെ അതിന് അടുത്തേക്ക് എത്തിയിരിക്കുന്നുവെന്നുമുള്ള സൂചനകളാണ് പുറത്തു വരുന്നത്.
കോവിഡ് ലോക്ഡൗണ്‍ കാലത്ത് ക്രൈം ബ്രാഞ്ച് ഡയറക്ടര്‍ ആയിരുന്ന ടോമിന്‍ തച്ചങ്കരിയാണ് മറവിയിലേക്ക് പോയിരുന്ന ജെസ്ന കേസ് പൊടിതട്ടിയെടുത്തത്. ജെസ്ന കേസില്‍ ശുഭവാര്‍ത്ത വരുന്നുവെന്ന സൂചനയാണ് അദ്ദേഹം നല്‍കിയത്.

കൂടത്തായി കേസ് തെളിയിച്ച് പേരെടുത്ത എസ്പി കെജി സൈമണ്‍ പത്തനംതിട്ടയില്‍ ചുമതല ഏറ്റപ്പോള്‍ തന്നെ ജെസ്ന കേസിന്റെ അന്വേഷണ മേല്‍നോട്ടം അദ്ദേഹത്തിന് കൈമാറിയിരുന്നു. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി മുഹമ്മദ് കബീര്‍ റാവുത്തറാണ് അന്വേഷണ ഉദ്യോഗസ്ഥന്‍. തച്ചങ്കരിയുടെ വെളിപ്പെടുത്തല്‍ വന്നതിന് പിന്നാലെ ഡിവൈഎസ്പിയുമായി ബന്ധപ്പെട്ടപ്പോള്‍ തനിക്ക് അങ്ങനെ ഒരു അറിവും ഇല്ലെന്നായിരുന്നു മറുപടി. അതിനിടെ അങ്ങനെ ഒരു പ്രസ്താവന തച്ചങ്കരി നടത്തിയതില്‍ കെജി സൈമണ്‍ അതൃപ്തി അറിയിച്ചുവെന്നൊരു വാര്‍ത്തയും പുറത്തു വന്നിരുന്നു.

ഡിസംബര്‍ 31 ന് സൈമണ്‍ വിരമിക്കുന്നതിന് മുന്നോടിയായി ജെസ്നയെ കണ്ടെത്തുമെന്നാണ് ഏവരും കരുതിയിരിക്കുന്നത്. രഹസ്യമായി അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ അന്വേഷണം നടക്കുന്നുവെന്നം ഏതാണ്ട് തൊട്ടടുത്ത് എത്തിയെന്നുമുള്ള വാര്‍ത്തകളും പ്രചരിക്കുന്നുണ്ട്. ഇതേപ്പറ്റി സ്ഥിരീകരണം നല്‍കാന്‍ പൊലീസോ അന്വേഷണസംഘമോ തയാറായിട്ടില്ല. കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘംയാതൊരു സൂചനയുമില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുന്നു.

2018 മാര്‍ച്ച് 20 നാണ് മുക്കൂട്ടുതറയില്‍ നിന്ന് കോളജ് വിദ്യാര്‍ഥിനിയായ ജെസ്നയെ കാണാതാകുന്നത്. ലോക്കല്‍ പൊലീസ് അന്വേഷിച്ചു മടുത്തപ്പോഴാണ് ക്രൈംബ്രാഞ്ചിനെ ഏല്‍പിച്ചത്. ഊഹാപോഹങ്ങള്‍ അല്ലാതെ ശക്തമായ ഒരു തെളിവും ഇതു വരെ ലഭിച്ചിട്ടില്ല. ജെസ്നയെ കണ്ടതായി പറയുന്ന ഇടങ്ങളിലെല്ലാം സംഘം പരിശോധിച്ചു. തമിഴ്നാട്ടില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ യുവതിയുടെ മൃതദേഹം വരെ പരിശോധനയ്ക്ക് വിധേയമാക്കി. ബംഗളൂരുവിലെ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ ജെസ്നയുമായി സാദൃശ്യമുള്ള പെണ്‍കുട്ടിയെ കണ്ടെത്തിയ സ്ഥലത്തും അന്വേഷണം നടന്നു. ഒരിഞ്ചു പോലും മുന്നോട്ട് പോകാന്‍ സാധിച്ചിട്ടില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ പറയുന്നത്. എങ്കിലും സൈമണ്‍ മാജികിന് വേണ്ടി കാത്തിരിക്കുകയാണ് എല്ലാവരും.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…