1.69 കോടി രൂപ കൈക്കലാക്കി മലയാളി ദമ്പതികള്‍ മുങ്ങിയതായി പരാതി

16 second read

കുവൈത്ത് : പലരില്‍ നിന്നായി 75,000 ദിനാറോളം (ഏതാണ്ട് 1.69 കോടി രൂപ) കൈക്കലാക്കി മലയാളി ദമ്പതികള്‍ മുങ്ങിയതായി പരാതി. ഇരിങ്ങാലക്കുട തുമ്പൂര്‍ സ്വദേശിനി രാധിക ജയകുമാര്‍, ഭര്‍ത്താവ് ആലപ്പുഴ കാര്‍ത്തികപ്പള്ളി ചിങ്ങോലി സ്വദേശി ജയകുമാര്‍ ധര്‍മപുത്രന്‍ എന്നിവര്‍ക്കെതിരെയാണ് സ്‌പോണ്‍സര്‍ ഉള്‍പ്പെടെയുള്ളവര്‍ പരാതിയുമായി രംഗത്തുവന്നത്.

കളരി ഫിറ്റ്‌നസ് സെന്റര്‍ എന്ന പേരില്‍ വ്യായാമ കേന്ദ്രം തുടങ്ങിയ ഇവര്‍ സ്ഥാപനത്തിന്റെ വിപുലീകരണം എന്ന പേരില്‍ പലരില്‍നിന്നും നിക്ഷേപം സ്വീകരിച്ച് മുങ്ങിയെന്നാണ് സ്‌പോണ്‍സര്‍ ജമാല്‍ അല്‍ ദൂബ് ഉള്‍പ്പെടെ അഞ്ചുപേര്‍ പരാതിപ്പെട്ടത്. ഇവരില്‍നിന്നുള്ള 75,000 ദിനാറിനു പുറമെ മറ്റു ചിലരില്‍നിന്നു കൂടി ദമ്പതികള്‍ പണം കൈക്കലാക്കിയതായും അവര്‍ പറയുന്നു. 150 ദിനാര്‍ മുതല്‍ 20,000 ദിനാര്‍വരെ നഷ്ടപ്പെട്ടവരുണ്ട്.

സ്ഥാപനത്തിന്റെ വ്യാജ സീലും സ്‌പോണ്‍സറുടെ വ്യാജ ഒപ്പും ഉപയോഗിച്ചുണ്ടാക്കിയ രേഖ നല്‍കി കബളിപ്പിക്കുകയായിരുന്നുവെന്നും അവര്‍ പറഞ്ഞു. ഏപ്രില്‍ ഒന്‍പതിന് ഇരുവരും കുവൈത്ത് വിട്ടതായാണ് വിവരം. ഇവര്‍ക്കെതിരെ കുവൈത്ത് കോടതിയില്‍ നാലു കേസുകളുണ്ട്. സ്‌നേഹ, ശില്‍പ, അനീഷ്, ശരത് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

വാര്‍ഡുകളുടെ പുനര്‍നിര്‍ണയം നടത്താനുള്ള തീരുമാനം സര്‍ക്കാരിനു സാമ്പത്തിക ബാധ്യത സൃഷ്ടിക്കും

തിരുവനന്തപുരം: അടുത്തവര്‍ഷം ഒക്ടോബറിലെ തദ്ദേശ തിരഞ്ഞെടുപ്പിനു മുന്‍പ് വാര്‍ഡുകളുടെ പുനര്‍ന…