ചികിത്സാ ഫീസ് വര്‍ധന സംബന്ധിച്ചു മൂന്നുമാസത്തിനുശേഷം അവലോകനം

16 second read

കുവൈത്ത് സിറ്റി :വിദേശികളുടെ ചികിത്സാ ഫീസ് വര്‍ധന സംബന്ധിച്ചു മൂന്നുമാസത്തിനുശേഷം അവലോകനം നടത്തുമെന്ന് ആരോഗ്യമന്ത്രാലയം ആക്ടിങ് അണ്ടര്‍ സെക്രട്ടറി ഡോ. മുഹമ്മദ് അല്‍ കശ്തി അറിയിച്ചു. ഒക്ടോബര്‍ ഒന്നിനാണ് വര്‍ധിപ്പിച്ച ഫീസ് നിരക്ക് നിലവില്‍ വന്നത്.

വര്‍ധന നടപ്പാക്കിയതിനുശേഷമുള്ള സാഹചര്യങ്ങള്‍ വിലയിരുത്തിയാകും ഇതു തുടരണോ വേണ്ടയോ എന്നു തീരുമാനിക്കുക. മന്ത്രാലയത്തിലെ ഉന്നത സംവിധാനമായ അസി. അണ്ടര്‍ സെക്രട്ടറീസ് കൗണ്‍സില്‍ അവലോകന നടപടിക്ക് അംഗീകാരം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ചികിത്സാ ഫീസ് വര്‍ധന കുറഞ്ഞ വരുമാനക്കാരായ വിദേശികളെ സാരമായി ബാധിച്ചതായാണു റിപ്പോര്‍ട്ട്.

നിരക്കു വര്‍ധന പ്രാബല്യത്തില്‍ വന്നശേഷം ആശുപത്രികളില്‍ ചികിത്സ തേടിയെത്തുന്ന വിദേശികളുടെ എണ്ണത്തില്‍ 30 ശതമാനം കുറവ് വന്നതായി ആരോഗ്യമന്ത്രാലയം തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. നേരത്തെ രണ്ടു ദിനാറിനു ലഭ്യമായ സൗകര്യം ഇപ്പോള്‍ പത്തും അതില്‍ കൂടുതലും ദിനാര്‍ ചെലവിലാണു വിദേശികള്‍ക്കു ലഭിക്കുന്നത്.

നിരക്കുവര്‍ധന കാരണം പതിവു പരിശോധനയ്ക്കായുള്ള സന്ദര്‍ശനം ഒഴിവാക്കുന്ന വിദേശികളുമുണ്ട്. ഈ സാഹചര്യമൊക്കെ പരിഗണിച്ചാണ് അവലോകന നീക്കം എന്നാണു സൂചന. എന്നാല്‍ വര്‍ധിപ്പിച്ച നിരക്കില്‍ കാര്യമായ ഇളവിനു സാധ്യത വളരെ കുറവാണെന്നും പറയപ്പെടുന്നു.

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…