ഫോളോവേഴ്‌സിനെ കൂട്ടാന്‍ കാറില്‍ നിന്ന് വ്യാജ കറന്‍സികള്‍ വലിച്ചെറിയുന്നതു വിഡിയോയില്‍ പകര്‍ത്തി: ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തതിന് രണ്ടു പേര്‍ക്ക് ഒരു വര്‍ഷം തടവും 40 ലക്ഷം രൂപ (2 ലക്ഷം ദിര്‍ഹം)

17 second read

ദുബായ്: സമൂഹ മാധ്യത്തില്‍ ഫോളോവേഴ്‌സിനെ കൂട്ടാന്‍ കാറില്‍ നിന്ന് വ്യാജ കറന്‍സികള്‍ വലിച്ചെറിയുന്നതു വിഡിയോയില്‍ പകര്‍ത്തി ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തതിന് രണ്ടു പേര്‍ക്ക് ഒരു വര്‍ഷം തടവും 40 ലക്ഷം രൂപ (2 ലക്ഷം ദിര്‍ഹം) പിഴയും ദുബായ് കോടതി വിധിച്ചു. യൂറോപ്പ്യന്‍ പൗരനും ഏഷ്യന്‍ പൗരനുമാണ് ശിക്ഷ ലഭിച്ചത്. അരലക്ഷം വ്യാജ യൂറോയാണ് ഇരുവരും തങ്ങളുടെ കാറില്‍ നിന്നും തൊഴിലാളികളുടെ മുന്നിലേക്കു വലിച്ചെറിഞ്ഞത്.

അല്‍ഖൂസ് വ്യവസായ മേഖലയിലായിരുന്നു സംഭവം. വ്യാജ കറന്‍സി വലിച്ചെറിയുന്ന ചിത്രം പ്രതികളിലൊരാളായ യൂറോപ്പ്യന്‍ പൗരന്‍ തന്റെ ഇന്‍സ്റ്റാഗ്രാം പേജില്‍ പങ്കുവച്ചു. ഇതേ തുടര്‍ന്ന് ദുബായ് പൊലീസിന്റെ സൈബര്‍ ക്രൈം പട്രോള്‍ അന്വേഷണം നടത്തി പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതികള്‍ വലിച്ചെറിഞ്ഞത് വ്യാജ കറന്‍സിയാണെന്നും തിരിച്ചറിഞ്ഞു.

ഇവരുടെ കാറിന് ചുറ്റും തൊഴിലാളികള്‍ കൂടി നില്‍ക്കുന്നതും വിഡിയോയിലുണ്ടായിരുന്നു. ഇത് കോവിഡ് മാനദണ്ഡങ്ങളുടെ സംഘനമാണെന്നും നിരീക്ഷിച്ചു. ഇന്‍സ്റ്റാഗ്രാമില്‍ ഫോളോവേഴ്‌സിനെ കൂടാനാണ് കുറ്റകൃത്യം ചെയ്തതെന്ന് യൂറോപ്പ്യന്‍ പൗരനായ പ്രതി പൊലീസിന് മൊഴി നല്‍കി. ഇരുവരെയും പിന്നീട് പബ്ലിക് പ്രോസിക്യൂഷന് കൈമാറി. വ്യാജ കറന്‍സി കള്ളക്കടത്ത് നടത്തി വിതരണം ചെയ്തതടക്കമുള്ള വന്‍ കുറ്റങ്ങളാണ് ഇരുവരുടെയും പേരില്‍ ചുമത്തിയത്. ക്രിമിനല്‍ കോടതി രണ്ടു വര്‍ഷത്തെ തടവായിരുന്നു വിധിച്ചത്. ഇത് പിന്നീട് അപ്പീല്‍ കോടതി ഒരു വര്‍ഷമായി കുറയ്ക്കുകയായിരുന്നു.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

കാട്ടുപന്നിയുടെ ആക്രമണത്തില്‍ കാഥികന്‍ അടൂര്‍ ജയപ്രകാശിന് പരിക്ക്

അടൂര്‍ :നെല്ലിമുകള്‍ മലങ്കാവ് രഘുവിലാസത്തില്‍ (കാഥികന്‍ അടൂര്‍ ജയപ്രകാശ് 51) പരിക്കേറ്റു. …