പോസിറ്റീവായി 30 ദിവസത്തിനുള്ളില്‍ മരിച്ചാല്‍ അത് കോവിഡ് മരണത്തിന്റെ പട്ടികയില്‍

17 second read

ന്യൂഡല്‍ഹി: കോവിഡ് മരണത്തിന്റെ മാര്‍ഗരേഖ പുതുക്കി കേന്ദ്രം. കോവിഡ് രോഗബാധിതനായി 30 ദിവസത്തിനുള്ളില്‍ ആശുപത്രിയിലോ വീട്ടിലോ മരിച്ചാല്‍ കോവിഡ് മരണമായി കണക്കാക്കും. സുപ്രീംകോടതിയുടെ ഇടപെടലിന്റെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം.

കോവിഡ് ബാധിതനാണെന്ന് കണക്കാക്കാന്‍ ആന്റിജനോ ആര്‍.ടി.പി.സി.ആര്‍ പരിശോധനയോ നടത്തണം. എന്നാല്‍ വിഷബാധയേല്‍ക്കല്‍, കൊലപാതകം, അപകടം, ആത്മഹത്യ എന്നഗ മരണത്തില്‍ പിന്നീട് കോവിഡ് പോസിറ്റീവ് ആണെന്ന് തെളിഞ്ഞാലും അത് കോവിഡ് മരണമായി പരിഗണിക്കില്ലെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.

മരണസര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തിയിരിക്കുന്ന മരണകാരണത്തില്‍ കുടുംബാംഗങ്ങള്‍ സംതൃപ്തരല്ലാത്ത സാഹചര്യത്തില്‍ ജില്ല തലത്തില്‍ കമ്മിറ്റി രൂപീകരിച്ച് പരിശോധിക്കണം. 30 ദിവസത്തിനകം ഇത്തരം അപേക്ഷകള്‍ പരിഗണിച്ച് തീര്‍പ്പാക്കണം.അതെ സമയം മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് കോവിഡ് മരണവുമായി ബന്ധപ്പെട്ട് ഔദ്യോഗിക രേഖകള്‍ നല്‍കുന്നതിന് ‘മാര്‍ഗനിര്‍ദേശങ്ങള്‍ ലഘൂകരിക്കാന്‍’ സുപ്രീംകോടതി കേന്ദ്രത്തിന് നിര്‍ദ്ദേശം നല്‍കിയിരുന്നു .

ഇതിന്റെ അടിസ്ഥാനത്തിലാണ് ഐ.സി.എം.ആറും കേന്ദ്രസര്‍ക്കാറും ചേര്‍ന്ന് തയാറാക്കിയ പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചത്. സുപ്രീംകോടതി നാളെ ഹര്‍ജി പരിഗണിക്കും.

 

Load More Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഒമാനില്‍ കനത്ത മഴ തുടരുന്നു; മലയാളി കടമ്പനാട് സ്വദേശിയുള്‍പ്പെടെ 12 മരണം

മസ്‌കത്ത്: കനത്ത മഴയില്‍ മലയാളിയുള്‍പ്പെടെ ഒമാനില്‍ 12 പേര്‍ മരിച്ചു. പത്തനംതിട്ട അടുര്‍ ക…