തൃശ്ശൂര്‍: കൊടകര കുഴല്‍പ്പണക്കേസില്‍ അന്വേഷണസംഘം സമര്‍പ്പിച്ച കുറ്റപത്രത്തില്‍ മുഖ്യസാക്ഷിയായി ബി.ജെ.പി. സംസ്ഥാന പ്രസിഡന്റും. ബെംഗളൂരുവില്‍നിന്ന് എത്തിച്ച പണം ബി.ജെ.പി.യുടേതായിരുന്നുവെന്നും പണത്തെപ്പറ്റി കെ. സുരേന്ദ്രന് അറിയാമായിരുന്നെന്നും കുറ്റപത്രത്തിലുണ്ട്. ഈ പശ്ചാത്തലത്തിലാണ് സുരേന്ദ്രനെ ഏഴാംസാക്ഷിയായി േചര്‍ത്തത്.
കെ. സുരേന്ദ്രന്റെ മകനെയും സാക്ഷിപ്പട്ടികയില്‍ ചേര്‍ത്തിട്ടുണ്ട്. പണവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയ പ്രത്യേകസംഘം ജൂണ്‍ അഞ്ചിന് സുരേന്ദ്രന്റെ മകനില്‍നിന്ന് വിവരങ്ങള്‍ ശേഖരിച്ചിരുന്നു. പണം കടത്തിക്കൊണ്ടുവന്ന ധര്‍മരാജന്റെ ഫോണില്‍നിന്നുള്ള വിളികള്‍ സുരേന്ദ്രന്റെ മകന്റെ ഫോണിലേക്കും പോയതിന്റെ അടിസ്ഥാനത്തിലാണ് വിവരം ശേഖരിച്ചത്. ഈ ഫോണില്‍നിന്ന് ധര്‍മരാജന്റെ ഫോണിലേക്ക് വിളിച്ചിരുന്നതായും കണ്ടെത്തിയിരുന്നു.
കേസുമായി ബന്ധപ്പെട്ട് അന്വേഷണസംഘം അവസാനമായി വിവരങ്ങള്‍ ശേഖരിച്ചത് സുരേന്ദ്രനില്‍നിന്നാണ്. കെ. സുരേന്ദ്രന്റെ സെക്രട്ടറി ദിപിന്‍, ഡ്രൈവര്‍ ലബീഷ് എന്നിവരില്‍നിന്ന് ജൂണ്‍ അഞ്ചിന് വിവരങ്ങള്‍ േശഖരിച്ച അന്വേഷണസംഘം േകസുമായി ബന്ധപ്പെട്ട് ഹാജരാകണമെന്നു കാണിച്ച് ജൂലായ് രണ്ടിന് സുരേന്ദ്രന് നോട്ടീസ് അയച്ചിരുന്നു. രണ്ടാമത്തെ നോട്ടീസിലാണ് ജൂലായ് 14-ന് സുരേന്ദ്രന്‍ ഹാജരായത്.